ഗതി മാതൃകാപരമാണെന്നും അത് അന്തർദേശീയതലത്തിൽ മികച്ച നേട്ടമായും നിലകൊള്ളുന്നുവെന്ന് പ്രതിനിധി കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയുടെയും ഭാഗമായാണ് രാജ്യത്തെ സ്ത്രീകൾ പുരോഗതി കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനും പുരോഗതിക്കും വേണ്ടി ശ്രമിക്കുന്ന രാജാവിന്റെ പത്നിയും സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) പ്രസിഡന്റുമായ ശൈഖ സബീക ബിൻത് ഇബ്രാഹീം ആൽ ഖലീഫയുടെ പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
മികച്ച പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഉന്നമനത്തിനും നേട്ടങ്ങൾക്കും ശ്രമിക്കുന്ന എസ്.സി.ഡബ്ല്യുവിന്റെ ശ്രമങ്ങളെയും സ്പീക്കർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര വനിത ദിനത്തിൽ ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിലുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് പ്രസ്താവന നൽകുകയായിരുന്നു സ്പീക്കർ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.