നിയമവിരുദ്ധ മാർച്ച്: അന്വേഷണം നടത്തും

മനാമ: കഴിഞ്ഞ ദിവസം ദിറാസിലും പരിസര പ്രദേശങ്ങളിലും നിയമവിരുദ്ധ മാർച്ച് നടന്ന സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും മാർച്ച് നടത്തിയ വ്യക്തികൾ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെ തടയുക എന്ന ഉദ്ദേശ്യത്തോടെ മുന്നേറിയെന്ന് നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഡയറക്‌ടറേറ്റ് ഡയറക്ടർ ജനറൽ പറഞ്ഞു.

പൊതുനിരത്തുകളിലെ ഗതാഗതം തടയൽ, കല്ലേറ് എന്നിവ നടന്നു. നിയമപരമായ നടപടികളുടെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്കും പങ്കാളിക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വസ്‌തുതകളും പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Unlawful March- Investigation will be conducted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.