കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ കുവൈത്തിലെ ബന്ധപ്പെട്ട അധികൃതരുമായി ഇന്ത്യൻ എംബസി ബന്ധപ്പെടണമെന്ന് ഒ.െഎ.സി.സി കുവൈത്ത് പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര, വെൽഫെയർ വിങ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ തുടങ്ങിയവർ അഭ്യർഥിച്ചു. അബ്ബാസിയയിലെ ഒട്ടുമിക്ക മാൻഹോളിലൂടെയും കക്കൂസ് മാലിന്യം നിറഞ്ഞ് കവിഞ്ഞ് റോഡിലേക്ക് ഒഴുകുന്നു.
ജനങ്ങൾക്ക് കാൽനടയാത്രയും വാഹനയാത്ര പോലും ദുഷ്കരമായി തീർന്നിരിക്കുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും വിധം രൂക്ഷമാണ് പ്രശ്നം. ഒാടകൾ മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ചിരിക്കുന്നു ചിലയിടത്ത്. പലയിടത്തും മാലിന്യം നിക്ഷേപിക്കപ്പെടുന്നതും റോഡിൽതന്നെ.
മാലിന്യക്കുപ്പകളുണ്ടെങ്കിലും അത് നിറഞ്ഞുകവിയുന്നത് റോഡിലേക്കാണ്.വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണമെന്ന് ഇന്ത്യൻ എംബസിയോട് അഭ്യർഥിച്ചതായി ഒ.െഎ.സി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.