കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും തിരിച്ചുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് വീണ്ടും താളം തെറ്റി. ഞായറാഴ്ച രാത്രി 12.30നുള്ള കുവൈത്ത്-കൊച്ചി സർവിസ് അപ്രതീക്ഷിതമായി റദ്ദാക്കി. യാത്രക്കാർ ഇമിഗ്രേഷൻ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തയാറെടുക്കുന്നതിനിടെയാണ് വിമാനം വൈകുമെന്ന് അറിയിച്ചത്. തുടർന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. തിങ്കളാഴ്ച രാത്രിയും യാത്രക്കാർ വിമാനത്താവളത്തിൽ തുടരുകയാണ്. തിങ്കളാഴ്ച രാത്രി കൊച്ചിയിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനവും പുറപ്പെട്ടില്ല. ഈ വിമാനം ചൊവ്വാഴ്ച രാവിലെ 7.30ന് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ച വിവരം. വിമാനം വൈകിയതോടെ യാത്രക്കാരുടെ അത്യാവശ്യ യാത്രയും വൈകി.
രാവിലെ ഒമ്പതിന് കോഴിക്കോടു നിന്നുള്ള വിമാനം തിങ്കളാഴ്ച 9.52നാണ് പുറപ്പെട്ടത്. 11.40ന് കുവൈത്തിലെത്തുന്ന വിമാനം തിങ്കളാഴ്ച എത്തിയത് 2.30 ന്.
ഇതോടെ, കുവൈത്ത് കോഴിക്കോട് വിമാനവും വൈകി. 12.40ന് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം 3.39നാണ് പുറപ്പെട്ടത്. രാത്രി 11 കഴിഞ്ഞാണ് വിമാനം കോഴിക്കോട്ട് എത്തിയത്. പതിവായി രാത്രി 8.10ന് കോഴിക്കോട്ട് എത്തുന്ന വിമാനമാണിത്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.