കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച 330 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,41,547 പേർക്കാണ് വൈറസ് ബാധിച്ചത്. 717 പേർ ഉൾപ്പെടെ 1,34,750 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 872 ആയി. ബാക്കി 5925 പേരാണ് ചികിത്സയിലുള്ളത്. 80 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
7458 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 10,75,651 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ദിവസങ്ങളായി പുതിയ കേസുകളേക്കാൾ കൂടുതലാണ് രോഗമുക്തി. വ്യാഴാഴ്ച ഇത് ഇരട്ടിയിലധികമായി. അതുകൊണ്ടുതന്നെ ആകെ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെയും മരണങ്ങളുടെയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെയും എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാവുന്നതിെൻറ ലക്ഷണമായി വിലയിരുത്തുന്നുണ്ട്.
ചികിത്സയിലുള്ളവർ രണ്ടാഴ്ചക്കിടെ 3000ത്തോളം കുറഞ്ഞു. ഇനി 5925 പേർ മാത്രമേ ചികിത്സയിലുള്ളൂ. പുതിയ കേസുകളും രോഗമുക്തിയും നിലവിലെ ശരാശരിയിൽ തുടരുകയാണെങ്കിൽ ഒരു മാസത്തിനകം കോവിഡ് നിയന്ത്രണ വിധേയമാവും. തീവ്ര പരിചരണ വിഭാഗത്തിലുള്ളവർ 140ന് മുകളിലുണ്ടായിരുന്നതാണ് ക്രമേണ കുറഞ്ഞുവന്ന് 80ൽ എത്തിയത്. ഒമ്പതും പത്തും ആയിരുന്ന മരണ നിരക്ക് ഒന്നോ രണ്ടോ ആയി കുറഞ്ഞതും ആശ്വാസമാണ്. കേസുകൾ കൂടിവരുന്നതിനാൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ അധികൃതർ ആലോചിക്കുന്നതനിടെയാണ് ഇൗ മാസം സ്ഥിതി മെച്ചമാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.