കോവിഡ്: 4000 കുവൈത്തികൾ സാമ്പത്തിക സഹായം തേടി

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ വരുമാനമില്ലാതായ 4000 കുവൈത്തികൾ സർക്കാറിെൻറ സഹായം തേടി. സ്വകാര്യമേഖലയിൽ ശമ്പളം മുടങ്ങിയവരുടെ വിവരങ്ങളാണ് സാമൂഹികക്ഷേമ മന്ത്രാലയം പ്രത്യേക ആപ്ലിക്കേഷൻ തയാറാക്കി ശേഖരിക്കുന്നത്. ഒാഫിസ് പ്രവർത്തിക്കാത്ത ഘട്ടത്തിലും സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിരുന്നു. സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്നവരിൽ ഒരു വിഭാഗത്തിന് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വരുമാനം മുടങ്ങി. ഇവർക്ക് സഹായം നൽകാനാണ് അധികൃതർ വിവരം ശേഖരിച്ചത്. 

ഒാരോരുത്തരുടെയും കേസുകൾ പ്രത്യേകം പഠിച്ച് അർഹമായ സാമ്പത്തികസഹായം നൽകാനാണ് തീരുമാനം. ചിലർക്ക് കഴിഞ്ഞയാഴ്ച സാമ്പത്തിക സഹായം അക്കൗണ്ടുകളിൽ എത്തിയതായും റിപ്പോർട്ടുണ്ട്. 13 ലക്ഷം കുവൈത്തികളിൽ 90 ശതമാനവും സർക്കാർ മേഖലയിലാണ് ജോലിചെയ്യുന്നത്. ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് എല്ലാവർക്കും സർക്കാർ ജോലി നൽകുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിൽ സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് പരമാവധി പ്രോത്സാഹനം നൽകുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. അതേസമയം, സ്വകാര്യമേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്. ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് മാൻപവർ അതോറിറ്റി അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗവും തയാറായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.