ഈദുൽ ഫിത്ർ ലീവ് നേരത്തേ അപേക്ഷിക്കണം

ഈദുൽ ഫിത്ർ ലീവ് നേരത്തേ അപേക്ഷിക്കണം

കുവൈത്ത് സിറ്റി: രാജ്യത്ത് ഈദുൽ ഫിത്ർ അവധിയോടനുബന്ധിച്ചു ലീവ് എടുക്കുന്നവർ നേരത്തേ അപേക്ഷിക്കണം. ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്നതിനു മുമ്പ് ജീവനക്കാർ അവധിക്കുള്ള അപേക്ഷ സമർപ്പിക്കണമെന്ന് സിവിൽ സർവിസ് കമ്മീഷൻ അറിയിച്ചു.

ഇതിനുശേഷമുള്ള അവധി അപേക്ഷകൾ പരിഗണിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ രോഗാവധി എടുക്കുന്നവർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അടിയന്തര അവധി ഒരു ദിവസം മാത്രമേ അനുവദിക്കുകയുള്ളൂ. ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ ലീവുകൾ വാർഷിക അവധിയിൽനിന്ന് കുറക്കും. ഈദുൽ ഫിത്ർ മാർച്ച് 30 ആണെങ്കിൽ തുടർച്ചയായി മൂന്ന് ദിവസം അവധിയും, മാർച്ച് 31 ആണെങ്കിൽ ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Eid-ul-Fitr leave should be applied early

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.