കുവൈത്ത് സിറ്റി: വ്യാജ കമ്പനികൾ വഴി റസിഡൻസികൾ വിറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. വൻ തുക ഈടാക്കി പ്രതികൾ നൂറുകണക്കിന് തൊഴിലാളികളെയാണ് തട്ടിപ്പ് സംഘം കുവൈത്തിൽ എത്തിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി വ്യക്തമാക്കി.റെസിഡൻസി കൈമാറ്റത്തിന് 500 ദീനാറും ഒരു വിദേശ തൊഴിലാളിയെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് 2,000 ദീനാറും വരെ തട്ടിപ്പുസംഘം ഈടാക്കിയിരുന്നു. കേസിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. ഒന്നാം ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടി. റസിഡൻസി ഇടപാടുകാർക്കെതിരെ ശക്തമായ നടപടികളാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.