അബു ഹലീഫയിൽ തീപിടിച്ച ഷെഡ്

ബുധനാഴ്ച രണ്ടിടത്ത് തീപിടിത്തം

കുവൈത്ത് സിറ്റി: അബു ഹലീഫയിൽ മരത്തടികൾക്കും ഷെഡിനും തീ പിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീയണക്കാനുള്ള നടപടി ആരംഭിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. തീ പടർന്നുപിടിച്ചെങ്കിലും കാര്യമായ പരിക്കുകളൊന്നുമില്ലാതെ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ ദസ്മ മേഖലയിൽ മരത്തിന് തീപിടിച്ചത് സമീപത്തെ നിരവധി വാഹനങ്ങളിലേക്ക് പടർന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തി നിയന്ത്രിച്ചു. ബുധനാഴ്ച പുലർച്ചയാണ് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. വേനൽ കനത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകളും വർധിച്ചിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും കെട്ടിടങ്ങളിലും വാഹനങ്ങളിലും അഗ്നിപ്രതിരോധ സംവിധാനങ്ങൾ ഒരുക്കാനും അധികൃതർ ഉണർത്തി.

Tags:    
News Summary - Fire broke out at two places on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.