കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്നുഘട്ടങ്ങളായി വാണിജ്യ വിമാന സർവിസുകൾ പുനരാരംഭിക്കാൻ നീക്കം. ഇതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ പദ്ധതി തയാറാക്കിയതായി സേവനകാര്യ, പാർലമെൻററി കാര്യ മന്ത്രി മുബാറക് അൽ ഹാരിസ് പറഞ്ഞു. വ്യോമയാന വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം വാർത്തകുറിപ്പിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിലെ പദ്ധതിയനുസരിച്ച് മൂന്നുഘട്ടങ്ങളിലായാണ് വിമാനത്താവളത്തിെൻറ പ്രവർത്തനം പുനരാരംഭിക്കുക. ഒന്നാംഘട്ടത്തിൽ 30 ശതമാനം, രണ്ടാംഘട്ടത്തിൽ 60 ശതമാനം, മൂന്നാംഘട്ടത്തിൽ പൂർണ തോതിൽ എന്നിങ്ങനെ സാധാരണ നിലയിലേക്ക് പ്രവർത്തനങ്ങൾ തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം.
മന്ത്രിസഭ നിർദേശങ്ങൾക്ക് അനുസൃതമായി ആരോഗ്യമാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും വിമാനത്താവളത്തിൽ വാണിജ്യ സർവിസുകൾ പുനരാരംഭിക്കുക. എന്നാൽ, എന്നു മുതലാണ് വാണിജ്യാടിസ്ഥാനത്തിൽ വിമാനത്താവളത്തിെൻറ പ്രവർത്തനം പുനരാരംഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. നിലവിൽ വിദേശികളെ സ്വന്തം നാടുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രത്യേക സർവിസുകൾക്ക് മാത്രമാണ് ഡി.ജി.സി.എ അനുമതി നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.