കുവൈത്ത് സിറ്റി: ഗസ്സയിൽ ഫലസ്തീൻ ജനത അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവർ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയെ കുവൈത്ത് സ്വാഗതം ചെയ്തു.
ഗസ്സയിലെ ആക്രമണം തടയുന്നതിനുള്ള കരാറുകളിലെത്തുന്നതിനായി നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുന്ന കുവൈത്ത് ഭരണകൂടത്തിന്റെ നിലപാടും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനും പ്രാദേശിക അസ്ഥിരത കുറക്കാനും ഖത്തർ, ഈജിപ്ത്, യു.എസ് എന്നീ രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഹമാസ് മേധാവി ഇസ്മായിൽ ഹനിയ്യയുടെ കൊലപാതകത്തിന് പിറകെ മേഖലയിൽ വ്യാപക സംഘർഷമുണ്ടാകുമെന്ന ആശങ്കക്കിടെ ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിക്കാൻ ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവ ഇസ്രായേലിനോടും ഹമാസിനോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.