കുവൈത്ത് സിറ്റി: ഇന്റർനാഷനൽ ഇസ്്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ ഒമ്പതാമത് കോണ്‍ഫറന്‍സ് കുവൈത്തില്‍ ആരംഭിച്ചു. അറബ്, ഇസ്ലാമിക പ്രശ്നങ്ങളെ പിന്തുണക്കുന്നതിലും ഫലസ്തീനികളുടെ നിയമാനുസൃതവും നീതിയുക്തവുമായ അവകാശങ്ങൾക്കായും കുവൈത്ത് എന്നും മുന്‍പന്തിയിലാണെന്ന് എൻഡോവ്മെന്റ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ബദർ അൽ മുതൈരി പറഞ്ഞു.
കുവൈത്ത് പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ചാണ് അൽ മുതൈരി ചടങ്ങില്‍ പങ്കെടുത്തത്. ഫലസ്തീൻ ജനതക്ക് സംരക്ഷണം നൽകാനും ഇസ്രായേൽ അധിനിവേശ ആക്രമണം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹത്തോടും സുരക്ഷാ കൗൺസിലിനോടും അഭ്യർഥിച്ച ആദ്യത്തെ രാജ്യമാണ് കുവൈത്ത്.ഗസ്സയിലെ മാനുഷിക ദുരന്തത്തിന്റെ ഭീകരത, പട്ടിണി, നിർബന്ധിത കുടിയൊഴിപ്പിക്കൽ തുടങ്ങിയ വിഷയങ്ങള്‍ കോൺഫറൻസ് വിവിധ സെഷനുകളിൽ ചർച്ച ചെയ്യുമെന്ന് അൽ മാത്തൂഖ് വിശദീകരിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഗസ്സയിൽ സംഘടനകള്‍ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാനുഷിക പരിപാടികൾ പ്രഖ്യാപിക്കുന്നതിനായി അന്താരാഷ്ട്ര മാനുഷിക സംരംഭം സമ്മേളനത്തിൽ ആരംഭിക്കുമെന്നും അൽ മുതൈരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.