കുവൈത്ത് സിറ്റി: സ്വന്തം രാജ്യത്ത് ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഐക്യദാർഢ്യം രേഖപ്പെടുത്തി. ഇസ്രായേൽ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന നരവേട്ടയെ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതായി കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ അറിയിച്ചു.
ആശുപത്രികള്‍ക്കും അഭയാർഥി ക്യാമ്പുകൾക്കുംനേരെ വരെ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണത്തിൽ മരിച്ചു വീഴുന്നതിലധികവും പിഞ്ചുകുട്ടികളും സ്ത്രീകളുമടങ്ങുന്ന സാധാരണക്കാരാണ്. അന്താരാഷ്ട്ര യുദ്ധനിയമങ്ങൾപോലും ലംഘിച്ച് ഒരു ജനതയെ ഒന്നാകെ ഉന്മൂലനംചെയ്യാനുള്ള ഇസ്രായേല്‍ ഭരണകൂടത്തിന്റെ ക്രൂരതക്കെതിരെ ശക്തമായി പ്രതികരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലോക രാഷ്ട്രങ്ങൾ അടിയന്തരമായി ഇടപെടണമെന്നും ഫലസ്തീന് ജനതക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും കെ.എം.സി.സി അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.