??????????? ?????????????? ???????????

കുവൈത്ത് എയർവേസ് ന്യൂയോർക്ക് സർവിസ് ഇന്നുമുതൽ

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് ന്യൂയോർക്കിലേക്ക് നേരിട്ടുള്ള വിമാന സർവിസ് വ്യാഴാഴ്ച ആരംഭിക്കും.
ഇതോടെ, കുവൈത്ത് എയർവേസ് ടെർമിനൽ പ്രവർത്തനം പൂർണതോ തിലാവും. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസിന് മാത്രമായി 2,25,000 ചതുരശ്രമീ റ്റർ വിസ്തൃതിയിൽ നാലാം ടെർമിനൽ കഴിഞ്ഞവർഷം ജൂലൈ നാലിന് ഉദ്ഘാടനം ചെയ്തെങ്കില ും വിവിധ രാജ്യങ്ങളിലേക്കുള്ള സർവിസുകൾ ഘട്ടംഘട്ടമായാണ് ഇങ്ങോേട്ടക്ക് മാറ്റിയത്.
ന്യൂയോർക്ക് സർവിസ് കൂടിയാവുന്നതോടെ കുവൈത്ത് എയർവേസ് വിമാനങ്ങൾ നാലാം ടെർമിനലിലേക്ക് മാറ്റുന്ന നടപടി പൂർണമാവും.
ന്യൂയോർക്ക് സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി അമേരിക്കൻ സംഘം നാലാം ടെർമിനൽ പരിശോധിച്ച് സുരക്ഷാ പഴുതുകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷവും രണ്ടു മാസവും ആവുന്നതോടെയാണ് നാലാം ടെർമിനൽ പ്രവർത്തനം പൂർണ തോതിലാവുന്നത്.
ടെർമിനലിെൻറ നടത്തിപ്പും അറ്റുകറ്റപ്പണിയും വികസനവും ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇൻറർനാഷനൽ എയർപോർട്ട് കോർപറേഷനുമായി സഹകരിച്ചാണ് നടത്തുന്നത്. പ്രതിവർഷം 4.5 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ടെർമിനൽ.
കുവൈത്ത് എയർവേസ് ടെർമിനൽ ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പിന്നിടുേമ്പാൾ യാത്രക്കാരുടെ ബയോ മെട്രിക് വിവരങ്ങൾ പരിശോധിക്കുന്നതുൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം.
Tags:    
News Summary - kuwait airways starts newyork service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.