കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാനും ഉന്നത പ്രതിനിധി സംഘവും ചൈനയിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. മുബാറക് അൽ കബീർ തുറമുഖ പദ്ധതി നടപ്പാക്കുന്നതിനും വികസിപ്പിക്കുന്നതിനും ചുമതലപ്പെടുത്തിയ ചൈനീസ് കമ്പനിയുടെ ആസ്ഥാനമാണ് സംഘം സന്ദർശിച്ച പ്രധാന സ്ഥലങ്ങളിലൊന്ന്. കൃത്രിമ തരംഗങ്ങളിലും മണ്ണ് സംസ്കരണത്തിലും വൈദഗ്ധ്യമുള്ള ചൈനീസ് സർക്കാർ ലബോറട്ടറികളും സന്ദർശിച്ചു. ഈ മേഖലയിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും സംഘം നിരീക്ഷിച്ചു.
ആഗോള സുസ്ഥിര ഗതാഗത ഫോറത്തിൽ (ജി.എസ്.ടി.എഫ്) പങ്കെടുക്കുന്നതിന് മുന്നോടിയായാണ് മന്ത്രിയുടെ സന്ദർശനം. കുവൈത്തും ചൈനയും തമ്മിലെ സഹകരണം വർധിപ്പിക്കുന്നതിനും വൈദഗ്ധ്യം പങ്കിടുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി ചൈനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും അന്താരാഷ്ട്ര സംഘടനകളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. ഏഷ്യ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സമിഹ് ജവഹർ ഹയാത്ത്, ചൈനയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ നജെം എന്നിവരും മന്ത്രിക്കൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.