കുവൈത്ത് സിറ്റി: കുടിശ്ശിക ബാക്കിയുള്ളവരുമായുള്ള എല്ലാ ഇടപാടുകളും നിർത്തിവെക്കാൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധമായ നിർദേശം ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയ നിര്‍ദേശം ബാധകമാണ്. രാജ്യനിവാസികളില്‍ നിന്നുള്ള പിഴയടക്കമുള്ള കുടിശ്ശികകൾ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണിത്. ഇതോടെ കുടിശ്ശിക ബാക്കിയുള്ള വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുവാന്‍ കഴിയില്ല.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സര്‍ക്കാര്‍ ഏകജാലക സംവിധാനമായ `സഹൽ' ആപ്ലിക്കേഷൻ വഴിയോ കുടിശ്ശിക തീര്‍പ്പാക്കുവാന്‍ കഴിയും. പ്രവാസികള്‍ക്ക് യാത്ര ചെയ്യുന്നതിന് മുമ്പായി കുടിശ്ശിക അടക്കണമെന്ന നിയമം നേരത്തെ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.