കുവൈത്ത് സിറ്റി: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്റെ (ഒ.ഐ.സി) 15ാമത് സെഷൻ ശനിയാഴ്ച ഗാംബിയൻ തലസ്ഥാനമായ ബഞ്ചുളിൽ ആരംഭിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഉച്ചകോടിയിൽ പങ്കെടുത്തു. ‘സുസ്ഥിര വികസനത്തിനായുള്ള സംവാദത്തിലൂടെ ഐക്യവും ഐക്യദാർഢ്യവും വർധിപ്പിക്കുക’ എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ഇത്തവണത്തെ ഉച്ചകോടി. അറബ്, മുസ് ലിം രാഷ്ട്രങ്ങളിലെയും ഫലസ്തീനിലെയും സാഹചര്യങ്ങൾ ഉച്ചകോടിയിൽ ചർച്ചചെയ്യും. ദ്വിദിന ഉച്ചകോടിയിൽ വിവിധ നിയമപരവും സാമ്പത്തികവും ഭരണപരവുമായ പ്രശ്നങ്ങളും വിലയിരുത്തും.
വിദ്വേഷ പ്രചാരണം, ഇസ്ലാമോഫോബിയ, രാജ്യങ്ങൾക്കുള്ളിലെ സംഭാഷണം വർധിപ്പിക്കൽ, മറ്റു വിവിധ വിഷയങ്ങൾ എന്നിവയും കൈകാര്യം ചെയ്യുന്നു. ഒ.ഐ.സി പ്രവർത്തനങ്ങളെയും സംരംഭങ്ങളെയും കുറിച്ച റിപ്പോർട്ട് യോഗത്തിൽ സെക്രട്ടറി ജനറൽ ഹിസൈൻ താഹ അവതരിപ്പിക്കും. ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഗാംബിയൻ പ്രസിഡന്റ് അദാമ ബാരോയുമായി കൂടിക്കാഴ്ച നടത്തി. ഒ.ഐ.സി ഉച്ചകോടിക്ക് കുവൈത്ത് അമീറിന്റെയും സർക്കാറിന്റെയും ജനങ്ങളുടെയും ആശംസകൾ മന്ത്രി അദ്ദേഹത്തെ അറിയിച്ചു. കുവൈത്ത് നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും ഗാംബിയൻ പ്രസിഡന്റ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.