കുവൈത്ത് സിറ്റി: അധാർമിക ജീവിതം മത നിരാസത്തിലേക്കും, വിശ്വാസ വൈകല്യത്തിലേക്കും നയിക്കുമെന്ന് പണ്ഡിതനും വാഗ്മിയുമായ സിറാജ് ബാലുശ്ശേരി. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇസ്കോൺ വിദ്യാർഥി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ സംസ്കരണത്തിനും വിശ്വാസ വിശുദ്ധി നിർബന്ധമാണെന്നും അതിന് ദൈവീക നിയമങ്ങൾ അനുസരിച്ച് ജീവിക്കുകയാണ് പരിഹാര മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാഹി സെന്റർ പ്രസിഡന്റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു.
കുവൈത്ത് മതകാര്യ മന്ത്രാലയം ജാലിയാത്ത് പ്രബോധന വിഭാഗം തലവൻ ഖാലിദ് സിനാൻ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. മസ്ജിദുൽ കബീർ ഇമാം ഉമർ അൽ മുഖൈമി, ഔക്കാഫ് മന്ത്രാലയം പ്രതിനിധി മുഹമ്മദ് അലി എന്നിവർ ആശംസ നേർന്നു. ഖുർആൻ വിജ്ഞാന പരീക്ഷ വിജയികൾക്ക് ഖാലിദ് സിനാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇസ്കോൺ ക്വിസ് മത്സര വിജയിക്ക് വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി സമ്മാനം വിതരണം ചെയ്തു.
മുസ്തഫ മദനി മമ്പാട്, അബ്ദുറഹ്മാൻ ഫാറൂഖി ചുങ്കത്തറ എന്നിവർ സംസാരിച്ചു. സെന്റർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും, എജുക്കേഷൻ അസിസ്റ്റന്റ് സെക്രട്ടറി അഷ്റഫ് എകരൂൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.