കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റിയുടെ ഭാഗമായി ശർഖിൽ ബഹുനില പാർക്കിങ് സമുച്ചയം നി ർമിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി പദ്ധതി തയാറാക്കി. മുനിസിപ്പാലിറ്റിയുടെ 2019-2020 വർ ഷത്തെ ബജറ്റിെൻറ ഭാഗമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്. കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം മുനിസിപ്പാലിറ്റി ശർക്കിൽ കണ്ടെത്തിയിട്ടുണ്ട്. ശര്‍ഖില്‍ നിലവിലുള്ള ഒറ്റനില കാര്‍പാര്‍ക്കിങ്ങ് ഏരിയ ഏതെങ്കിലും കമ്പനിക്കു നല്കി ആ കമ്പനിയോടു മൂന്നോ അതിലധികമോ നിലകളുള്ള പുതിയ കെട്ടിടം സ്ഥാപിക്കാന്‍ ആവശ്യപ്പെടുക എന്ന തീരുമാനം സർക്കാർ മുമ്പ് ആലോചിച്ചിരുന്നു. എന്നാൽ, മുനിസിപ്പാലിറ്റിയുടെ പ്രത്യേക നിർദേശത്താൽ ആ പദ്ധതി റദ്ദു ചെയ്യുകയായിരുന്നു. പിന്നീടാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിടം നിർമിക്കാന്‍ തീരുമാനമായത്.
പുതിയ കെട്ടിടത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള പാര്‍ക്കിങ് സൗകര്യങ്ങള്‍ കൊണ്ടുവരുമെന്നും ഇതിനു വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. സിറ്റിയിൽ റോഡുവശങ്ങളിലും കടകളുടെയും കെട്ടിടങ്ങളുടെയെല്ലാം മുന്നിലുമായി വാഹനം നിര്‍ത്തിയിടുന്നത് ഒഴിവാക്കാൻ പുതിയ കെട്ടിടം നിലവില്‍ വരുമ്പോള്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ കുവൈത്തിൽ വലിയ പാർക്കിങ് പ്രശ്നം നേരിടുന്നുണ്ട്. റിയൽ എസ്റ്റേറ്റ് യൂനിയൻ നടത്തിയ പഠനപ്രകാരം പാർക്കിങ് സ്പേസ് ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. 40 ദശലക്ഷം ചതുരശ്ര മീറ്റർ സ്ഥലം അധികം കണ്ടെത്തേണ്ടതുണ്ട്. ഇതിന് 700 കോടി ദീനാറിെൻറ പദ്ധതി ആവശ്യമാണ്. 1990 മുതൽ 2009 വരെ കാലയളവിൽ പാർക്കിങ്ങിന് മാത്രമായി 19 കെട്ടിടങ്ങൾ രാജ്യത്ത് നിർമിക്കപ്പെട്ടു. എന്നാൽ, 2009 മുതൽ 2018 വരെയായി ആകെ രണ്ടു കെട്ടിടങ്ങളാണ് ഇൗ അർഥത്തിൽ നിർമിച്ചത്. ഇക്കാലയളവിൽ വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായതെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.