കുവൈത്ത് സിറ്റി: വേനൽചൂടിൽ വെന്തുരുകുന്ന മണലാരണ്യത്തിൽ ഏറെ ദൈർഘ്യം കൂടിയ പകലുകളാണ് ഇത്തവണയും റമദാനിലേത്. മിക്ക ഗൾഫ് നാടുകളിലും 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് അന്തരീക്ഷ ഉൗഷ്മാവ്. കുവൈത്തിൽ അത് മിക്കപ്പോഴും 50 ഡിഗ്രിക്ക് അടുത്തെത്തുന്നു. റമദാനിെൻറ തുടക്കത്തിൽ 3.15 ആണ് ഇപ്പോൾ സുബ്ഹി ബാങ്കിെൻറ സമയം. ഈ സമയം മുതൽ വൈകീട്ട് 6.43ന് മഗ്രിബ് ബാങ്ക് വരെയാണ് വ്രതാനുഷ്ഠാന സമയം. റമദാൻ അവസാനമാവുമ്പോഴേക്ക് ഇത് 6.51 വരെയാവും.
പുറത്ത് നിർമാണ ജോലിയിലും മറ്റും ഏർപ്പെടുന്നവർ കനത്ത ചൂടിനെ അവഗണിച്ചാണ് റമദാനിൽ നോമ്പനുഷ്ഠിക്കുന്നത്. ഇത്തരം തൊഴിലാളികൾക്കായി പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം കത്തുന്ന വേനലിൽ ആശ്വാസം നൽകുന്നതോടൊപ്പം ആരാധനാ കർമങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്താനും സൗകര്യമൊരുക്കും.
വേനലിെൻറ കാഠിന്യം കണക്കിലെടുത്ത് നിർജലീകരണം ഒഴിവാക്കാൻ നോമ്പ് തുറന്നതിന് ശേഷം പരമാവധി പാനീയങ്ങൾ കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശുദ്ധ മാസം സമാഗതമായതോടെ രാജ്യത്തെമ്പാടുമുള്ള പള്ളികളിലേക്ക് വിശ്വാസികളുടെ പ്രവാഹമാണ്. തറാവീഹിന് മസ്ജിദുൽ കബീറിൽ ഉൾപ്പെടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ പള്ളികളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റമദാനിനെ വരവേൽക്കാൻ രാജ്യമെങ്ങും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. പള്ളികൾ ആഴ്ചകൾക്ക് മുമ്പ് തന്നെ അണിഞ്ഞൊരുങ്ങി. ഇത്തവണ മിക്ക പള്ളികളും നിരീക്ഷണ കാമറകളുടെ വലയത്തിലാണ്. ആരാധന കർമങ്ങൾക്കും നോമ്പുതുറക്കുമായി പള്ളികൾ കേന്ദ്രീകരിച്ച് വിപുലമായ സംവിധാനങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.