അബ്ദലി കാർഷിക മത്സ്യവിഭവ അതോറിറ്റി ആസ്ഥാനത്ത് ആരംഭിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം

അബ്ദലിയിൽ കുത്തിവെപ്പ് കേന്ദ്രം ആരംഭിച്ചു

കുവൈത്ത് സിറ്റി: കാർഷികമേഖലയായ അബ്ദലിയിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം ആരംഭിച്ചു. കാർഷിക മത്സ്യവിഭവ അതോറിറ്റി ആസ്ഥാനത്താണ് കുത്തിവെപ്പ് കേന്ദ്രം തുറന്നത്. പ്രതിദിനം 4000 പേർക്ക് വാക്സിൻ നൽകാനുള്ള സൗകര്യം ഇവിടെയുണ്ട്.

12 വാക്സിനേഷൻ യൂനിറ്റുകൾ, നിരീക്ഷണമുറി, എമർജൻസി റൂം, സെൻട്രൽ ഫാർമസി എന്നിവ ഉൾക്കൊള്ളുന്ന അബ്ദലി വാക്സിനേഷൻ കേന്ദ്രം രാവിലെ 10 മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. മറ്റൊരു കാർഷിക മേഖലയായ വഫ്രയിൽ ആഗസ്റ്റ് 19ന് വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചിരുന്നു. ഇവിടെ ഇതുവരെ 29,000 പേർ വാക്സിൻ സ്വീകരിച്ചു. പരമാവധി വേഗത്തിൽ കുത്തിവെപ്പ് പൂർത്തിയാക്കാനും അതിർത്തിപ്രദേശത്തെ കാർഷിക മേഖലയിൽനിന്ന് നഗരപ്രദേശങ്ങളിലെ കുത്തിവെപ്പ് കേന്ദ്രത്തിൽ എത്താനുള്ള പ്രയാസം കണക്കിലെടുത്തുമാണ് വഫ്രയിലും അബ്ദലിയിലും വാക്സിനേഷൻ കേന്ദ്രങ്ങൾ തുറന്നത്. 

Tags:    
News Summary - The injection center was started in Abdali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.