മസ്കത്തിൽ ദേശീയ സാംക്രമികേതര രോഗ സർവേക്ക് തുടക്കമായപ്പോൾ
കൊണ്ടിരിക്കുന്ന ദേശീയ സാംക്രമികേതര രോഗ സർവേയുമായി എല്ലാവരും സഹകരിക്കണമെന്നും കിംവദന്തികളെ അവഗണിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ആരോഗ്യ മന്ത്രാലയം നിലവിൽ സർവേയുടെ ആദ്യ ഘട്ടം നടത്തിവരികയാണ്. ഫീൽഡ് ടീമുകളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് പൗരന്മാരിൽനിന്നും താമസക്കാരിൽനിന്നും പൂർണ സഹകരണം ഉണ്ടാവണം. റെസിഡൻഷ്യൽ മാപ്പുകൾ അപ്ഡേറ്റ് ചെയ്യുന്നതിനും, വീടുകളുടെ എണ്ണം കണക്കാക്കുന്നതിനും, ട്രാക്കിങ് ആവശ്യങ്ങൾക്കായി വീടുകളിൽ ക്യൂആർ കോഡ് സ്റ്റിക്കറുകൾ സ്ഥാപിക്കുന്നതിനുമുള്ള ഭവന സന്ദർശനങ്ങൾ സർവേയിൽ ഉൾപ്പെടുന്നുണ്ട്.
മസ്കത്ത്: രാജ്യത്ത് നടപ്പാക്കിസർവേയുടെ വിജയം ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഔദ്യോഗിക സ്രോതസ്സുകളിൽനിന്ന് കൃത്യമായ വിവരങ്ങൾ ശേഖരിക്കേണ്ടത് അത്യാവശ്യമാണ്. സർവേയെക്കുറിച്ചുള്ള ഏതൊരു കിംവദന്തികളും അവഗണിക്കണമെന്നും മന്ത്രാലയ ചാനലുകളിൽനിന്ന് നേരിട്ട് ഔദ്യോഗിക വിവരങ്ങൾ തേടണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും സമൂഹത്തിന്റെ ക്ഷേമം വർദ്ധിപ്പിക്കുന്നതിനും ഈ ദേശീയ സർവേ പ്രധാന ചുവടുവെപ്പാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മസ്കത്തടക്കമുള്ള ഗവർണറേറ്റുകളിൽ സർവേ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഫീൽഡ് സന്ദർശനങ്ങളിലൂടെ രക്താതിമർദ്ദം, പ്രമേഹം, വിട്ടുമാറാത്ത ശ്വസന രോഗങ്ങൾ, കാൻസർ, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കാൻ ലക്ഷ്യമിടുന്നു.
ഒമാൻ വിഷൻ 2040ന്റെ സംയോജിതവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണ സംവിധാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. ഫലപ്രദമായ പ്രതിരോധ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിലും വിവിധ മേഖലകളിലുടനീളം ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും ശേഖരിക്കുന്ന ഡാറ്റ നിർണായകമാകും. 15 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളെ ലക്ഷ്യംവെച്ചുള്ള സർവേയിൽ പൗരന്മാരെയും താമസക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിലും ആഗോളതലത്തിലും ആരോഗ്യമേഖലകൾക്ക് വെല്ലുവിളിയായി തുടരുന്നതും കാര്യമായ സ്വാധീനം ചെലുത്തുന്നതുമായ പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ, അർബുദം എന്നിവയുൾപ്പെടെയുള്ള രോഗങ്ങളുടെ വ്യാപനത്തെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട അപകട ഘടകങ്ങളെക്കുറിച്ചും കൃത്യവും സമഗ്രവുമായ വിവരങ്ങൾ ശേഖരിക്കാനാണ് സർവേ ശ്രമിക്കുന്നത്.
ഈ പദ്ധതിയിലൂടെ നിലവിലെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്താനും മുൻഗണനകൾ നിശ്ചയിക്കാനും കഴിയും.
എൻ.സി.ഡികൾ തടയുന്നതിനും അവയുമായി ബന്ധപ്പെട്ട ആരോഗ്യ-സാമ്പത്തിക ബാധ്യതകൾ കുറക്കുന്നതിനും ലക്ഷ്യമിട്ടുള്ള നൂതന ആരോഗ്യ നയങ്ങളും പരിപാടികളും വികസിപ്പിക്കുന്നതിനുള്ള അടിസ്ഥാനമായി ഈ ഡാറ്റ ഉപയോഗിക്കും. ഓരോ പങ്കാളിത്തവും നിലവിലെയും ഭാവിയിലെയും തലമുറകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഒമാന്റെ ഭാവി കാഴ്ചപ്പാട് കൈവരിക്കുന്നതിന് പൊതുജനാരോഗ്യത്തിൽ നിക്ഷേപം വർധിപ്പിക്കുന്നതിനുമുള്ള ചുവടുവെപ്പാണ് സർവേ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.