മസ്കത്ത്: ഗസ്സയിൽ സമ്പൂർണ വെടിനിർത്തലിനുള്ള ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ പുറപ്പെടുവിച്ച പ്രമേയത്തെ ഒമാൻ സ്വഗതം ചെയ്തു. പ്രമേയം പാസാക്കുന്നതിന് ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീനികൾക്കെതിരായ ക്രൂരമായ ആക്രമണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയിൽനിന്ന് ഒഴിഞ്ഞ് മാറരുതെന്ന് ഇസ്രായേൽ അധിനിവേശ രാഷ്ട്രത്തെ നിർബന്ധിക്കുകയും അത് നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുകയും വേണം. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കുമായി കിഴക്കൻ ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കുന്നതിനും സഹായിക്കുന്ന ഒരു മാർഗം സ്വീകരിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.