മസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും നെതർലൻഡ്സ് വിദേശകാര്യ മന്ത്രി ഹങ്കെ ബ്രൂയിൻസ് സ്ലോട്ടും ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും നിലവിലുള്ള സഹകരണത്തെക്കുറിച്ചും ചർച്ച നടത്തി.
ഗസ്സ മുനമ്പിലെ മാനുഷിക ദുരന്തം ഉടനടി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇരുവരും പറഞ്ഞു. സമാധാനം കൈവരിക്കാനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരമാണെന്നും ഇരുവരും ചൂണ്ടികാട്ടി.
ഉപരോധം, വംശഹത്യ, ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിടൽ എന്നിവയുൾപ്പെടെയുള്ള ലംഘനങ്ങൾക്ക് ഇസ്രയേലിനെ ഉത്തരവാദിയാക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങളെ പാലിക്കേണ്ടത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സയ്യിദ് ബദർ അടിവരയിട്ടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.