വി.കെ. ഹംസ അബ്ബാസ്- ചീഫ് എഡിറ്റർ, ഗൾഫ് മാധ്യമം

വിശ്വോത്തരമായിത്തീരട്ടെ നമ്മുടെ രാഷ്ട്രം

അന്ധമായ കൽപിത ദേശീയതക്കുപകരം നാം ഉത്തുംഗമായ ദേശസ്നേഹത്തിനൊരുങ്ങേണ്ട സമയം സമാഗതമായിരിക്കുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിന് നാം ഒന്നുകൂടി ഒരുങ്ങുമ്പോൾ ഈ ചിന്തയാണ് നമുക്ക് പ്രചോദകമാവേണ്ടത്. കഴിഞ്ഞുപോയ ശോഭന കാലത്തിന്‍റെ വിഭാവിത ലക്ഷ്യങ്ങൾക്കായി നാം ഒന്നിച്ചിരിക്കേണ്ട സമയമാണിത്.

ഫാഷിസ്റ്റ്, നാസിസ്റ്റ്, കൊളോണിയലിസ്റ്റ് കാലം കഴിഞ്ഞിരിക്കുന്നു. ജാതി-മത-വർഗ-വരേണ്യ-വർഗ വ്യത്യാസങ്ങളില്ലാതെ നാം ഒരുമിക്കേണ്ട സന്ദർഭം സമാഗതമായിരിക്കുന്നു. ഒരേ പാശത്തിൽ മുറുകെപ്പിടിച്ച് ഉറക്കെ പറയുക 'നാമൊന്ന്, നാടൊന്ന്'.

നാം സ്വതന്ത്ര ഇന്ത്യയുടെ 77ാം വാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗത്തിലെ വരികൾ ഓർത്തുപോവുന്നു. 'കുറേ വർഷങ്ങൾക്കുമുമ്പ് നാം നമ്മുടെ ഭാഗധേയവുമായി ഒരു കൂടിക്കാഴ്‌ചക്കുള്ള സമയം കുറിച്ചു.

ഇപ്പോഴിതാ നാം നമ്മുടെ ശപഥം നിറവേറ്റുന്നതിനുള്ള ഈ സമയം സമാഗതമായിരിക്കുന്നു. ഈ ശുഭമുഹൂർത്തത്തിൽ ഇന്ത്യയുടെയും ഇന്ത്യൻ ജനതയുടെയും അതിലുപരി മനുഷ്യ സമൂഹത്തിന്‍റെയും സേവനത്തിനുവേണ്ടി സ്വയം സമർപ്പിക്കുമെന്ന് നാം പ്രതിജ്ഞ എടുക്കുന്നത് സമുചിതമായിരിക്കും'.

ഗാന്ധിജി വെടിയേറ്റ് വീണപ്പോൾ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പറഞ്ഞ വാക്കുകൾ നാം മറക്കരുത്. 'ഇന്ത്യൻ ജനതിയുടെ പ്രകാശം പൊലിഞ്ഞു. ഇവർ ഇരുട്ടിലാണ്ടുകഴിഞ്ഞു. ധനികന്‍റെയും ദരിദ്രന്‍റെയും ഹൃദയത്തിൽ അദ്ദേഹം സ്ഥാനം പിടിച്ചു. അദ്ദേഹം കാലാകാലം ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ ജീവിച്ചിരിക്കും'.

രക്തം പുരണ്ട കഥകൾ തന്നെയായിരുന്നു പിന്നീട്. അദ്ദേഹത്തിന്റെ മകൾ ഇന്ദിര ഗാന്ധിയും അവരുടെ മകൻ രാജീവും അദ്ദേഹത്തിന്‍റെ പുത്രൻ രാഹുൽഗാന്ധിയും ധൈര്യപൂർവം ജവഹർലാൽ നെഹ്റുവിന്‍റെ ഇതേ പാത തന്നെ പിന്തുടരുന്നത് നമുക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

പ്രതിപക്ഷ നേതാവിന്‍റെ ഉന്നതസ്ഥാനത്തിരിക്കെയാണ് അദ്ദേഹം വയനാടിന്‍റെ കണ്ണീരൊപ്പാൻ വന്നത്. പ്രധാനമ ന്ത്രിക്ക് പത്തുദിവസം കഴിഞ്ഞ് മാത്രമേ വയനാട് സന്ദർശിക്കാൻ കഴിഞ്ഞുള്ളുവെന്നതും നാമോർക്കണം. 1947 ആഗസ്റ്റ് 14-15 ന്‍റെ സംഗമരാത്രിയിലാണ് രണ്ടുനൂറ്റാണ്ടുകാലം ഇന്ത്യയെ അടക്കിഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍റെ അടിമത്ത നുകത്തിൽ നിന്നും നാം മോചിതരായത്.

ആദ്യത്തെ നൂറുവർഷം ഇന്ത്യയിലെ പല നാട്ടുരാജ്യങ്ങളേയും തമ്മിലടിപ്പിച്ച്, തനിക്കാക്കി കീഴ്പ്പെടുത്തുകയും അവസാന നൂറുവർഷം ഇന്ത്യയെ മുച്ചൂടും അടക്കി ഭരിക്കുകയും ചെയ്‌ത ബ്രിട്ടീഷ് സാമ്രാജ്യത്വാധികാരികൾ കൂടൊഴിഞ്ഞ് പോയത് അന്നാണ്.

അധികാരത്തിനുവേണ്ടിയും താൽപര്യ സംരക്ഷണത്തിനുവേണ്ടിയും തമ്മിലടിക്കുന്നത് ശത്രുക്കളെ എത്രമാത്രം സന്തോഷിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ. തമ്മിൽ കലഹിക്കുകയും അവശന്മാരുടെയും ആർത്തന്മാരുടെയും അവകാശങ്ങൾ അപഹരിക്കുകയും ചെയ്യുന്നത് ശത്രുക്കളെ എത്രമേൽ സഹായിക്കുമെന്ന് പറയേണ്ടതില്ലല്ലോ.

1857 മേയ് 10ന് ബ്രിട്ടീഷുകാരായ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരേ മീററ്റിൽ തുടങ്ങി ഗംഗാസമതലത്തിലും മധ്യേന്ത്യയിലും പെട്ടെന്ന് പടർന്നുപിടിച്ച കലാപം 1858ൽ ബ്രിട്ടീഷുകാരുടെ കുതന്ത്രങ്ങളാൽ അടിച്ചമർത്തപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള വെറുപ്പും വിദ്വേഷവും ആളിപ്പടരുകയാണുണ്ടായത്.

സിപായി ലഹളയെന്ന് ബ്രിട്ടീഷുകാർ ഇകഴ്ത്തിക്കാട്ടിയ ഈ സമരമാണ് പിന്നീട് ബ്രിട്ടീഷുകാർക്കെതിരെ ജനകീയ പ്രക്ഷോഭത്തിന്‍റെയും സ്വാതന്ത്ര്യസമരത്തിന്റെയും ചാലകശക്തിയായത്‌. മംഗൽപാണ്ഡെയെന്ന ബംഗാൾ റെജിമെന്റിലെ സിപായിയാണ് ആദ്യമായി ബ്രിട്ടീഷുകാരാർ തൂക്കിലേറ്റപ്പെട്ട രക്തസാക്ഷി.

അവസാന മുഗൾ ചക്രവർത്തിയായബഹുദൂർഷാ സഫർ രണ്ടാമനും ഹക്കീം അഹ്സദുല്ലാ, നാനാ സാഹിബ്, മിർസാ മുഗൾ, ബഗത്ഖാൻ, റാണി ലക്ഷ്മിഭായ്, ബീഗം ഹസ്റത്ത് മഹൽ തുടങ്ങിയവരായിരുന്നു ഒന്നാം സ്വാതന്ത്യ്രസമരത്തിന് ചുക്കാൻ പിടിച്ചത്.

20ാമത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫർ രണ്ടാമനെ പുനഃപ്രതിഷ്‌ഠിക്കാനായി 1857ൽ ഇന്ത്യൻ സൈന്യം ബ്രിട്ടീഷുകാരിൽ നിന്ന് ചെങ്കോട്ട പിടിച്ചടക്കി. 1858ൽ ബ്രിട്ടീഷുകാരുമായുണ്ടായ ഗ്വാളിയോർ യുദ്ധത്തിലാണ് റാണി ലക്ഷ്‌മിഭായ് കൊല്ലപ്പെട്ടത്.

1921ൽ പൊട്ടിപ്പുറപ്പെട്ട മലബാർ കലാപവും ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരമായിരുന്നു. മാപ്പിള ലഹളയെന്ന് ബ്രിട്ടീഷുകാർ കൊച്ചാക്കി പരിഹസിച്ചിരുന്ന ആ സമരമാണ് സ്വതന്ത്ര ഇന്ത്യയുടെ മറ്റൊരു ചാലകശക്തി. മുസ്‍ലിംകളും ഹിന്ദുക്കളും ചൂഷകന്മാരായ ജന്മിമാർക്കെതിരെ നടത്തിയ സമരമാണ് പിന്നീട് കലാപമായി വളർന്നത്.

തുടർന്നുണ്ടായ വേദനാജനകമായ സംഭവവികാസങ്ങൾക്ക് ഈ നാട് സാക്ഷിയായി. വാഗൺ ട്രാജഡിയുടെ രക്തസാക്ഷികൾ ബ്രിട്ടീഷുകാരുടെ ക്രൂരതയുടെ സാക്ഷ്യങ്ങളാണ്. അന്തമാൻ സെല്ലുലാർ ജയിലുകൾ അതിന്‍റെ തന്നെ തുടർച്ചയാണ്. മലബാർ കലാപത്തിന് നേതൃത്വം കൊടുത്ത വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്‍ലിയാരും അക്കാലത്ത് പൊട്ടിപ്പുറപ്പെട്ട സ്വാതന്ത്യ്രസമരത്തിന് നേതൃത്വം വഹിച്ച ആളുകളായിരുന്നു.

നെഞ്ചിലേക്കുതന്നെ നിറയൊഴിക്കണമെന്ന് ബ്രിട്ടീഷ് പട്ടാളത്തോട് സുധീരം പറഞ്ഞ് മരണമേറ്റുവാങ്ങിയ കുഞ്ഞഹമ്മദ് ഹാജിയും സെല്ലുലാർ ജയിലിലെ തൂക്കുമരത്തിൽ വീരമൃത്യു വരിച്ച ആലിമുസ്‍ലിയാരും ഇന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്ന ഇന്ത്യയുടെ മുൻകാല യോദ്ധാക്കളായിരുന്നു.

ബാബരി മസ്‌ജിദുമായി പേർ ചേർക്കപ്പെട്ട ബാബർ ചക്രവർത്തി തന്‍റെ മകൻ ഹുമയൂണിന് നൽകിയ ഉപദേശം തന്നെ അദ്ദേഹം നാട്ടിൽ ക്ഷേമവും സമാധാനവും കളിയാടാൻ വേണ്ടിയാണ് ശ്രമിച്ചിരുന്നതെന്ന് വ്യക്തമാക്കുന്നതാണ്. ‘‘മകനേ, വിവിധ മതങ്ങൾ കൊണ്ട് പേരുകേട്ട രാജ്യമാണ് ഹിന്ദുസ്ഥാൻ.

അതിന്റെ പരമാധികാരം എന്നിലർപ്പിച്ചതിന് ദൈവത്തിന് സ്തുതി. മതഭ്രാന്തിൽ നിന്നും ഹൃദയത്തെ ശുദ്ധമാക്കി നിർത്തുക. ഓരോ വിഭാഗത്തിന്റെയും നിർദിഷ്ട നിയമങ്ങൾക്കനുസരിച്ച് നീതി നടപ്പാക്കുകയും ചെയ്യുക’’. ഇതാണ് അദ്ദേഹത്തിന്റെ വസിയ്യത്ത്.

സാഹോദര്യത്തിനും സൗഭാഗ്യത്തിനും പ്രാമുഖ്യം നൽകി അദ്ദേഹത്തിന്റെ മകനും 'ഹിന്ദുസ്ഥാൻ'എന്ന ഇന്ത്യയെ ഭരിച്ചു. പക്ഷേ അദ്ദേഹത്തിന്റെ പേരമകൻ ബഹദൂർഷാ സഫർ 1987ലെ കലാപത്തിനുശേഷം ബ്രിട്ടീഷ് അധികാരികളാൽ നാടുകടത്തപ്പെടുകയാണുണ്ടായത്.

റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം അവിടെയാണ് ചരമമടഞ്ഞത്. ഇന്ത്യയുടെ മുൻപ്രസിഡന്‍റ് ഡോ. എ.പി.ജെ. അബ്ദുൽകലാം അദ്ദേഹത്തിന്റെ ഖബറിടം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം കുറിക്കുന്ന കവിത ഉദ്ധരിച്ച് അദ്ദേഹത്തെ അനുസ്‌മരിക്കുകയുണ്ടായി.

1947ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വതന്ത്ര ഇന്ത്യയുടെ മഹാകവി അല്ലാമാ ഇഖ്ബാൽ പാടിയത് നാമോർക്കുക. വിശ്വത്തേക്കാൾ വലുതാണ് നമ്മുടെ ഹിന്ദുസ്ഥാൻ. നാം ആ മണ്ണിലെ രാപ്പാടികളാണ്. ഈ ആരാമം നമ്മുടേതാണ്.

1915ൽ ഇന്ത്യയിലെത്തിയ മഹാത്മാഗാന്ധി ഉയർത്തിയ സ്വാതന്ത്ര്യസമരം നാം അനുസ്മ‌രിക്കുമ്പോൾ വെടിയുണ്ടയേറ്റ് തുളവീണ അദ്ദേഹത്തിന്‍റെ നെഞ്ചിൽ നിന്നും ഉതിർന്നൊഴുകിയ രക്തം, ഹേ റാം എന്ന ഗദ്‌ഗദമുറ്റിയ ശബ്ദം, തളർന്നുവീണ നിശ്ചലശരീരം നാം ഓർത്തുപോകുന്നു.

സർവതതന്ത്ര സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും സഹനസമരത്തിനും പങ്കായം പിടിച്ച ഗാന്ധിജിയെ ഓർത്തുകൊണ്ട് നാം സ്വാതന്ത്ര്യം ആഘോഷിക്കുക. ഈ സ്വാതന്ത്ര്യദിനം ഐക്യത്തിനും സാഹോദര്യത്തിനും സമത്വത്തിനും പ്രചോദകമായിത്തീരട്ടെ. ജയ്ഹിന്ദ്.

Tags:    
News Summary - gulf madhyamam-Independence day-wishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.