ഇബ്രി ക്വാറി അപകടം: മരണം പത്തായി

മസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ സ്വകാര്യ മാർബിൾ ഫാക്ടറിയിലുണ്ടായ അപകടത്തിൽ കാണാതായ നാലുപേരുടെ മൃതദേഹംകൂടി കണ്ടെത്തി. ഇതോടെ നാടിനെ നടുക്കിയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. കഴിഞ്ഞ ദിവസങ്ങളിലായി അധികൃതർ നടത്തിയ തിരച്ചിലിൽ നാലുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

രക്ഷാപ്രവർത്തനത്തിന്‍റെ പുരോഗതി അറിയാൻ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ്, നാഷനൽ കൗൺസിൽ ഫോർ എമർജൻസി മാനേജ്‌മെന്‍റ് അംഗങ്ങളും സ്ഥലം കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സ്ഥലത്ത് ഇപ്പോഴും പാറ ഇടിച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ടെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അധികൃതർ അറിയിച്ചു.

ശനിയാഴ്ച അർധരാത്രി 12 മണിയോടെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്തുണ്ടായ അപകടത്തിൽ ആറുപേരായിരുന്നു മരിച്ചിരുന്നത്. ഇരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മൂന്ന് മീറ്റർ ഘനവും 200 മീറ്റർ ഉയരവുമുള്ള മാർബിൾ പാളിയാണ് ആദ്യം ഇടിഞ്ഞ് വീണത്. അപകട സമയത്ത് ഇന്ത്യക്കാരും പാക്കിസ്ഥാനികളുമായിരുന്ന തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടന്ന് വരുന്നത്. കരാർ കമ്പനികൾ തൊഴിൽ ഇടങ്ങളിലെ സുരക്ഷ അവഗണിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് പ്രദേശവാസികളും വ്യവസായ വിദഗ്ധരും പറഞ്ഞു

Tags:    
News Summary - Ibri quarry mishap death toll rises to 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.