കൈരളി ഹമരിയ ‘സാന്ത്വനം’ പരിപാാടിയുടെ വിതരണോദ്ഘാടനം വാദികബീറിൽ ലോക കേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടറുമായ വിൽസൺ ജോർജ് നിർവഹിക്കുന്നു

നിർമാണ തൊഴിലാളികൾക്ക് ‘സാന്ത്വന’വുമായി വീണ്ടും കൈരളി ഹമരിയ

മസ്കത്ത്: കനത്ത വേനൽ ചൂടിൽനിന്ന് നിർമാണ മേഖലയിലെ തൊഴിലാളികൾക്ക് ആശ്വാസമേകി കൈരളി ഹമരിയ ‘സാന്ത്വനം’ പരിപാടി ഈ വർഷവും സംഘടിപ്പിച്ചു. നിർമാണ മേഖലയിലെ തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലെത്തി പഴവർഗങ്ങൾ, ശീതളപാനീയങ്ങൾ, പ്രാഥ ശുശ്രൂഷ മരുന്നുകൾ എന്നിവയുൾപ്പടെയുള്ള കിറ്റുകളാണ് നൽകിയത്. നഗരത്തിലെ വിവിധ ലേബർ ക്യാമ്പുകളിലായി മുന്നൂറോളം ആളുകൾക്കാണ് കിറ്റുകൾ നൽകിയത്.

വാദികബീറിൽനടന്ന ലളിതമായ ചടങ്ങിൽ ലോക കേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടറുമായ വിൽസൺ ജോർജ് ആദ്യ കിറ്റ് സാമൂഹിക പ്രവർത്തകൻ ലിജുവിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.

ഒമാനിലെ അഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരായ പ്രവാസികളിൽ ഭൂരിഭാഗവും അടിസ്ഥാന വർഗത്തിൽപ്പെട്ട ആളുകളാണ്. കനത്ത വേനൽച്ചൂടിൽ അതിന്റെ ബുദ്ധിമുട്ടുകൾ ഏറ്റവും അധികം അനുഭവിക്കുന്നതും ഇവരാണ്. ഇത്തരക്കാരെ ചേർത്തുപിടിക്കാൻ കൈരളി ഹമരിയ നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണെന്നും ഇന്ത്യൻ പ്രവാസികളെ മാത്രമല്ല സാന്ത്വനം പദ്ധതിയിലൂടെ സഹായിക്കുന്നതെന്നും വിൽസൺ ജോർജ് പറഞ്ഞു.

ഈ വർഷം സമാനതകളില്ലാത്ത ചൂടിനാണ് ഒമാൻ സാക്ഷ്യം വഹിച്ചതെന്നും ചില ദിവസങ്ങളിൽ ലോകത്തിൽ തന്നെ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത് ഒമാനിലാന്നെന്നും അതിനാൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ കരുതൽ ആവശ്യമാണെന്നും സാന്ത്വനം പദ്ധതിയിലൂടെ അതിനാണ് ശ്രമിക്കുന്നതെ ന്നും പരിപാടിക്ക് നേതൃത്വം നൽകിയ സിയാദ് ഉണിച്ചിറ പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തകരായ കൃഷ്ണകുമാർ, പ്രമോദ് എന്നിവർ ആശംസകൾ നേർന്നു. സിയാദ് ഉണിച്ചിറ സ്വാഗതവും നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Kairali Hamaria

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.