മസ്കത്ത്: നാലരപ്പതിറ്റാണ്ട് പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്കു മടങ്ങിയ സിജി മസ്കത്തിന്റെ സജീവ പ്രവർത്തകനും എക്സിക്യൂട്ടിവ് അംഗവും കരിയർ ഗുരുവുമായ മൂസക്കോയക്ക് സിജി മസ്കത്ത് യാത്രയയപ്പ് നൽകി. ഇംഗ്ലീഷ് സാഹിത്യം അടക്കം വായനയെ ജീവിതത്തോടൊപ്പം കൂടെക്കൊണ്ടുനടന്ന അപൂർവം പ്രവാസികളിൽ ഒരാളായിരുന്നു മൂസക്കോയയെന്ന് സഹപ്രവർത്തകർ പറഞ്ഞു. സർക്കാർ ജോലി ഉപേക്ഷിച്ച് 1979 ലാണ് ഇദ്ദേഹം ഒമാനിലെത്തുന്നത്. 15 കൊല്ലം ഗാരേജ് സൂപ്പർവൈസറായിരുന്നു. ഒമാനി കുട്ടികൾക്കും വിദേശികളായവർക്കും ട്യൂഷൻ എടുക്കാറുണ്ടായിരുന്നു. മൂന്നുകുട്ടികളാണു ഉള്ളത്. ഒമാനിൽനിന്നും യാത്ര പറയുമ്പോൾ സംതൃപ്തനാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് താമസം. സിജി ഒമാൻ നൽകിയ ഹൃദ്യമായ യാത്രയയപ്പിൽ സിജി മസ്‌കത്ത് ചീഫ് കോഓഡിനേറ്റർ സൈത് മുഹമ്മദ് അൽത്താമി, മൂസ എ. പി.എം തലശ്ശേരി, ഹരിസ് കൊടുങ്ങലൂർ, വി.അബ്ദുറഹ്മാൻ എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.