ഒമാൻ ഫുട്ബാൾ കോച്ചിനും  ഒ.എഫ്.എ ചെയർമാനും സിവിൽ ഒാർഡർ

മസ്കത്ത്: ഒമാൻ ദേശീയ ഫുട്ബാൾ ടീം പരിശീലകൻ പിം വെർബീക്കിനും ഒമാൻ ഫുട്ബാൾ അസോസിയേഷൻ (ഒ.എഫ്.എ) ചെയർമാൻ സാലിം ബിൻ സഇൗദ് അൽ വാഹിബിക്കും സുൽത്താൻ ഖാബൂസ് ബിൻ സഇൗദ് സിവിൽ ഒാർഡർ സമ്മാനിച്ചു. വെർബീക്കിന് ഒന്നാം ക്ലാസ് സിവിൽ ഒാർഡറും സാലിം ബിൻ സഇൗദിന് മൂന്നാം ക്ലാസ് സിവിൽ ഒാർഡറുമാണ് നൽകിയത്. 23ാമത് അറേബ്യൻ ഗൾഫ് കപ്പ് നേടിയ ഒമാൻ ടീമിന് ഇരുവരും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം. ഇരുവർക്കും സിവിൽ ഒാർഡറുകൾ ദിവാൻ റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സഉൗദ് അൽ ബുസൈദി കൈമാറി. തിങ്കളാഴ്ച നടന്ന ചടങ്ങിൽ കായികമന്ത്രി ശൈഖ് മുഹമ്മദ് ബിൻ സഇൗദ് മർദൂഫ് അൽ സഅ്ദിയും സന്നിഹിതനായിരുന്നു. 


 

Tags:    
News Summary - oman football-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.