മസ്കത്ത്: അഴിമതിക്കെതിരായ ജി20 രാജ്യങ്ങളുടെ സംയുക്ത യോഗത്തിൽ പങ്കാളിയായി ഒമാനും. ജി20 അധ്യക്ഷപദവി വഹിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയാണ് യോഗത്തിന് ആതിഥ്യമരുളിയത്. കൊൽക്കത്തയിൽ നടന്ന യോഗത്തിൽ ഒമാൻ സ്റ്റേറ്റ് ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷനെയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ചാണ് യോഗത്തിൽ പ്രതിനിധികൾ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച വരെയാണ് അഴിമതിവിരുദ്ധ വർക്കിങ് ഗ്രൂപ് യോഗം നടക്കുന്നത്. ജി20 രാജ്യങ്ങളിൽ നിന്നായി 154 പ്രതിനിധികൾ, ക്ഷണിക്കപ്പെട്ട 10 രാജ്യ പ്രതിനിധികൾ, മറ്റു അന്താരാഷ്ട്ര സംഘടന പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ സംബന്ധിക്കുന്നത്.
നിയമപാലനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുക, അഴിമതിയെ ചെറുക്കുന്നതിനുള്ള വിവരങ്ങൾ കൈമാറുക, അഴിമതിയെ ചെറുക്കുന്നതിനുള്ള അസറ്റ് വീണ്ടെടുക്കൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിൽ പ്രധാനമായും അജണ്ടയിൽ ഉൾപ്പെട്ടിട്ടുള്ളത്. യോഗത്തിൽ ഒമാനി പ്രതിനിധിസംഘം ഇതുസംബന്ധിച്ച അവതരണം നടത്തുന്നുണ്ട്. അഴിമതിക്കെതിരെ പോരാടുന്നതിൽ സുൽത്താനേറ്റിന്റെ ശ്രമങ്ങൾ പരിചയപ്പെടുത്തുന്ന അവതരണമായിരിക്കുമിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.