ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒമാന് വിജയം

മസ്‌കത്ത്: ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഒമാന് വിജയം. വിയറ്റ്നാമിനെ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്. 65ാം മിനിറ്റില്‍ ഖാലിദ് അല്‍ ഹജ്‌രിയാണ് ഗോൾ നേടിയത്. വിയറ്റ്‌നാമിലെ മൈ ഡിന്‍സ് നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഇരുവരും നന്നായി കളിച്ചെങ്കിലും ഗോൾമാത്രം അകന്നു നിന്നു.

രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച ഒമാൻ 65ാം മിനിറ്റിൽ ലക്ഷ്യം കാണുകയായിരുന്നു. മധ്യനിര താരം സലാഹ് അല്‍ യഹ്‌യയുടെ അസിസ്റ്റില്‍ ഖാലിദ് അല്‍ ഹജ്രി ഗോൾ നേടുകയായിരുന്നു. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഒമാന്‍ ഗ്രൂപ് ബിയില്‍ 11 പോയന്‍റോടെ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 19 പോയന്‍റുമായി സൗദിയാണ് ഒന്നാം സ്ഥാനത്ത്. ഈ മാസം 27നാണ് ഒമാന്‍റെ അടുത്ത മത്സരം.

മസ്‌കത്ത് സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന മത്സരത്തിൽ ചൈനയാണ് എതിരാളി.

Tags:    
News Summary - Oman won the match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.