ഒ.ഐ.സി.സി ഇബ്ര
മസ്കത്ത്: ഒമാന്‍ ഒ.ഐ.സി.സി ഇബ്ര റീജനല്‍ കമ്മിറ്റി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. യോഗത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമെന്യേ നിരവധി പേര് പങ്കെടുത്തു. കേരള രാഷ്ട്രീയത്തിലെ പകരംവെക്കാനില്ലാത്ത നേതാവും സാധാരണക്കാരായ ജനങ്ങളെ ചേര്‍ത്തുപിടിക്കാനും ജനങ്ങളുടെ വിഷമങ്ങള്‍ മനസ്സിലാക്കാനും അതിനു വേണ്ടുന്ന പരിഹാരം കാണാനും കഴിയുന്ന നേതാവുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് യോഗം അനുസ്മരിച്ചു.
ഔദ്യോഗിക ബഹുമതികളൊന്നും വേണ്ടെന്നുവെച്ച് കേരള ജനങ്ങളുടെ ബഹുമാനാദരവുകളോടുകൂടി യാത്രയായ നേതാവാണ് ഉമ്മന്‍ ചാണ്ടിയെന്ന് ഇബ്ര റീജനല്‍ പ്രസിഡന്റ് അലി കോമത്ത് പറഞ്ഞു. പാവങ്ങളുടെ അത്താണിയും കേരള വികസനത്തിന്റെ ദീര്‍ഘവീക്ഷണവും മുന്നില്‍കണ്ടുകൊണ്ട് പ്രവര്‍ത്തിച്ച ഒരു രാഷ്ട്രീയ നേതാവും പൊതുപ്രവര്‍ത്തകനുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ജനറല്‍ സെക്രട്ടറി സുനില്‍ മാളിയേക്കല്‍ പറഞ്ഞു. കൊച്ചു കുട്ടികളുടെപോലും പരാതികള്‍ കേട്ട് അതിന് പരിഹാരം കാണുന്ന നേതാവായിരുന്നുവെന്ന് ട്രഷറര്‍ ഷാനവാസ് അനുസ്മരിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ഷിംന പ്രജിത്, സെക്രട്ടറിമാരായ ബിനോജ് സൈമണ്‍, നിര്‍വാഹക സമിതി അംഗങ്ങളായ ലിജോ, മുസ്തഫ, റബീഹ് എന്നിവര്‍ സംസാരിച്ചു.
സൂർ യു.ഡി.എഫ്
സൂർ: സൂർ യു.ഡി.എഫിന്റെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. സൂർ ഒ.ഐ.സി.സി പ്രസിഡന്റ് ശ്രീധർ ബാബു അധ്യക്ഷത വഹിച്ചു. സൂർ കെ.എം.സി.സി ജനറൽ സെക്രട്ടറി സൈദ് നെല്ലായ ആമുഖ പ്രഭാഷണം നടത്തി. ആറു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ പൊതു പ്രവർത്തന ജീവിതത്തിൽ കേരള ജനതക്കുവേണ്ടി രാപ്പകൽ വ്യത്യാസമില്ലാതെ ഓടിനടന്ന, സാധാരണക്കാരുടെ ഹൃദയം കവർന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി കേന്ദ്ര കമ്മിറ്റി അംഗം അനിൽ ഉഴമനക്കൽ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിസന്റ് ഹസ്ബുല്ല മദാരി, സൂർ കെ.എം.സി.സി ട്രഷറർ ഷഫീക്ക് കണ്ണൂർ, ഷംസുദ്ദീൻ മൗലവി നന്തി (എസ്.കെ.എസ്.എസ്.എഫ്), ജയചന്ദ്രൻ (എൻ.എസ്.എസ്), അബൂബക്കർ മുസ്ലിയാർ (ഐ.സി.എഫ്), ഫൈസൽ ഫൈസി കരേക്കാട് (എസ്.ഐ.സി), സന്തോഷ് (കൈരളി), ഷാഫി കൈതേരി (ഇസ്ലാഹി സെന്റർ) എന്നിവർ സംസാരിച്ചു. മുസ്തഫ കണ്ണൂർ, അനുലയരാജ്, നൗഷാദ് ചെറുവാടി, ബൈജു കുന്നത്ത്, യൂസുഫ് കൊടുങ്ങല്ലൂർ, സഹദ് വേങ്ങര എന്നിവർ നേതൃത്വം നൽകി. ഒ.ഐ.സി.സി കേന്ദ്ര കമ്മിറ്റി അംഗം വേണു കാരേറ്റ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.