സലാല: സലാലയിലെ റെയ്സുത് ഇൻഡസ്ട്രിയൽ സിറ്റിയിൽ ദോഫാർ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ഫാക്ടറി തുറന്നു. ഒമാനിലെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 15 ദശലക്ഷത്തിലധികം റിയാൽ നിക്ഷേപത്തിലാണ് ഫാക്ടറി ഒരുക്കിയത്.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി, മറ്റു വിശിഷ്ട ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ.
ഉയർന്ന അന്താരാഷ്ട്ര നിലവാരത്തോടെ നൂതന ജർമൻ സാങ്കേതികവിദ്യകളാൽ 22,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആണ് ഫാക്ടറി സജ്ജീകരിച്ചിരിക്കുന്നത്. ഒമാന്റെ ആരോഗ്യത്തിന് കരുത്തേകുന്ന പ്രാദേശിക ഫാർമസ്യൂട്ടിക്കൽ സൊലൂഷനുകളുടെ ആവശ്യം നിറവേറ്റുന്നതിൽ ഈ പദ്ധതി നിർണായക പങ്ക് വഹിക്കും.
ദോഫാർ ഗവർണറേറ്റിലെ വ്യാവസായിക വിപുലീകരണത്തിന് ഫാക്ടറി പ്രധാന കൂട്ടിച്ചേർക്കലാണെന്ന് ഖായിസ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. ആരോഗ്യത്തിലും വ്യവസായത്തിലും ഒമാന്റെ തന്ത്രപരമായ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിൽ അതിന്റെ പങ്ക് അടിവരയിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസ്.എഫ്.ഡി.എയുടെയും യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെയും മാനദണ്ഡങ്ങൾ പാലിച്ചാണ് ഫാക്ടറി പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് സേഫ്റ്റി സെന്റർ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ബിൻ ഹംദാൻ അൽ റുബൈ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.