പത്ത് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് റസിഡന്‍റ് കാർഡ് നിർബന്ധം-ആർ.ഒ.പി

മസ്കത്ത്: ഒമാനിലെ പത്ത് വയസ്സിന് മുകളിലുള്ള പ്രവാസി കുട്ടികൾക്ക് റസിഡന്‍റ് കാർഡ് നിർബന്ധമാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

റസിഡന്‍റ് കാർഡ് എടുക്കാത്തപക്ഷം രക്ഷിതാവിന്‍റെ പേരിൽ പിഴ ചുമത്തുമെന്ന് ആർ.ഒ.പിയുടെ പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് ഡിപ്പാർട്ട്‌മെന്‍റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. പല പ്രവാസി രക്ഷിതാക്കളുടെയും ധാരണ 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാത്രമാണ് റസിഡന്‍റ് കാർഡ് നിർബന്ധമുള്ളൂവെന്നാണ്. എന്നാൽ, കാര്യങ്ങൾ അങ്ങനെയല്ല എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

സുൽത്താനേറ്റിൽ താമസിക്കുന്ന ഓരോ പ്രവാസിയും രാജ്യത്ത് എത്തി 30 ദിവസത്തിനുള്ളിൽ റസിഡൻറ് കാർഡ് എടുത്തിരിക്കണം. ഇത് 10 വയസ്സിന് മുകളിലുള്ള അവരുടെ കുട്ടികൾക്കും ബാധകമാണ്. വൈകുന്ന ഓരോ മാസത്തിനും പത്ത് റിയാൽ പിഴ ഈടാക്കും. ഒറിജിനൽ പാസ്‌പോർട്ട്, ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നുള്ള കത്ത്, മെഡിക്കൽ പരിശോധനക്ക് ശേഷം തൊഴിൽ മന്ത്രാലയത്തിന്‍റെ ഫോമിന്‍റെ ഒറിജിനൽ, പകർപ്പുകൾ എന്നിവ സഹിതം പ്രവാസി ഡിപ്പാർട്ട്‌മെൻറ് സന്ദർശിച്ചാൽ മുതിർന്ന ഒരാൾക്ക് പുതിയ റസിഡൻറ് കാർഡ് സ്വന്തമാക്കാം.

നിശ്ചിത കാലയളവിനുള്ളിൽ റസിഡൻറ് കാർഡ് ഉണ്ടാക്കാത്ത കുട്ടികൾക്കും പിഴ ബാധകമാകും. പല കാരണങ്ങളാൽ 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് റസിഡൻറ് കാർഡ് നിർബന്ധമാക്കിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു.

“ഒന്നാമതായി റസിഡന്‍റ് കാർഡ് ഉള്ളത് വിമാനത്താവളങ്ങളിലെ എൻട്രി, എക്സിറ്റ് പ്രക്രിയകൾ എളുപ്പമാക്കുന്നു, മറ്റെല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ഇത് നിർബന്ധമാണെന്നും റെസിഡൻസ് ഡിപ്പാർട്ട്‌മെൻറിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

എല്ലാത്തിനും ഉപരിയായി പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നത് 2022ൽ ഒമാൻ നിർത്തലാക്കിയിരുന്നു. അതുകൊണ്ടുതന്നെ യാത്ര ചെയ്യുമ്പോൾ എല്ലാ വിമാനത്താവളങ്ങളിലും റസിഡന്‍റ് കാർഡുകൾ ആവശ്യപ്പെടുകയും ചെയ്യും. ഈ നിയമങ്ങളും നടപടിക്രമങ്ങളും രാജ്യത്ത് രണ്ട് വർഷമായി പ്രാബല്യത്തിൽ വന്നതാണ്.

എന്നാൽ, ഇത് പലർക്കും അറിയില്ല. പിഴ അടക്കേണ്ടി വരുമ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടാറുള്ളതെന്നും അധികൃതർ പറഞ്ഞു.

Tags:    
News Summary - Resident card free for children below 10 years of age Ndham-R.O.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.