റൂവി കെ.എം.സി.സി സീതി ഹാജി കപ്പ് ഫുട്ബാൾ: മസ്കത്ത് ഹമ്മേഴ്സ് എഫ്‌.സി ജേതാക്കൾ

മസ്കത്ത്: മുൻ കേരള ചീഫ് വിപ്പും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന പി. സീതിഹാജിയുടെ സ്മരണക്കായി റൂവി കെ.എം.സി.സി സംഘടിപ്പിച്ച നാലാമത് സിക്സ് എ സൈഡ് ഫുട്ബാൾ ടൂർണമെന്റിൽ മസ്കത്ത് ഹമ്മേഴ്സ് എഫ്.സി ജേതാക്കളായി. ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എഫ്.സി കേരളയെ പരാജയപ്പെടുത്തിയാണ് നാലാമത് സീതിഹാജി കപ്പ് സ്വന്തമാക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മഞ്ഞപ്പട എഫ്.സിയെ പരാജയപ്പെടുത്തി ഫിഫ മൊബേല മൂന്നാം സ്ഥാനം കരസ്ഥമാക്കി.

ടൂർണമെന്റിലെ മികച്ച കളിക്കാരനായി മസ്കത്ത് ഹമ്മേഴ്സ് താരം ഫാസിലിനെയും മികച്ച ഗോൾകീപ്പറായി മഞ്ഞപ്പട എഫ്.സിയുടെ അക്ഷയിനെയും ഡിഫന്ററായി മസ്കത്ത്ഹമ്മേഴ്സ് താരം ചെമ്മുവിനേയും തിരഞ്ഞെടുത്തു. ഫിഫ മൊബേലയുടെ നദീം ആണ് ടോപ്പ് സ്കോറർ. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകിയ വിന്നേഴ്സ് ട്രോഫിയും വിന്നേഴ്സ് പ്രൈസ് മണിയും ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അൻസാർ ഷെന്താർ വിജയികൾക്ക് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള കെ.വി. ബഷീർ സ്മാരക ട്രോഫിയും പ്രൈസ് മണിയും യു.പി.എം വേൾഡ് മാനേജിങ് ഡയറക്ടർ യൂസുഫ് സമ്മാനിച്ചു.

 

മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ട്രഷറർ പി.ടി.കെ ഷമീർ, വൈസ് പ്രസിഡന്‍റ് ഷമീർ പാറയിൽ എന്നിവർ കിക്കോഫ് ചെയ്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിന് നേതൃത്വം നൽകിയ കെ.എം.എഫ്.എ ഭാരവാഹി ഫൈസൽ വയനാടിനെ ചടങ്ങിൽ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ചടങ്ങിൽ ആദരിച്ചു. സീതിഹാജി കപ്പുമായി സഹകരിച്ച സ്ഥാപനങ്ങൾക്കുള്ള സ്നേഹാപോഹരം ഇബ്രാഹിം ഒറ്റപ്പാലം വിതരണം ചെയ്തു. സീനിയർ താരങ്ങളുടെ മാസ്റ്റേഴ്സ് കപ്പിൽ മഞ്ഞപ്പട എഫ്.സി സ്പിരിറ്റ് ബോയ്സ് എഫ്.സിയെ പരാജയപ്പെടുത്തി ജേതാക്കളായി

ടൂർണമെന്റിലെ മികച്ച വളന്റിയർമാരായി ഹമീദ് പെരിന്തൽമണ്ണ, ഫാസിൽ മട്ടന്നൂർ, ആബിദ് കണ്ണൂർ എന്നിവരെ തിരഞ്ഞെടുത്തു.

റൂവി കെ.എം.സി.സി സ്പോർട്സ് വിങ് ചെയർമാൻ ഫൈസൽ വയനാട്, റൂവി കെ.എം.സി.സി പ്രസിഡന്‍റ് റഫീഖ് ശ്രീകണ്ഠപുരം, ജനറൽ സെക്രട്ടറി അമീർ കാവനൂർ, ട്രഷറർ മുഹമ്മദ് വാണിമേൽ, സുലൈമാൻകുട്ടി, യു.കെ. നൗഫൽ, വളന്‍റിയർ ക്യാപ്റ്റന്മാരായ ഫാറൂഖ്, നൗഫൽ അരീക്കര തുടങ്ങിയവർ നേതൃത്വം നൽകി. 

Tags:    
News Summary - Ruwi KMCC Siti Haji Cup Football: Muscat Hummers FC Win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.