മസ്കത്ത്: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത കെയ്ർ സ്റ്റാർമറിനെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം കൂടുതൽ വികസിക്കുന്നതിനും വളർത്തുന്നതിനും ബ്രിട്ടീഷ് ജനതക്ക് കൂടുതൽ പുരോഗതിയും ഐശ്വര്യവും കൈവരിക്കാനുമുള്ള ആംശസകൾ നേരുകയാണെന്ന് സുൽത്താൻ കേബ്ൾ സന്ദേശത്തിൽ പറഞ്ഞു. 650 സീറ്റുകളിൽ 370 സീറ്റുകളിൽ വിജയിച്ചാണ് കെയ്ർ സ്റ്റാർമറിന്റെ ലേബർ പാർട്ടി ബ്രിട്ടനിൽ അധികാരത്തിലെത്തിയത്.
14 വർഷത്തെ കൺസർവേറ്റിവ് പാർട്ടിയുടെ ഭരണത്തിനാണ് ഇതോടെ അന്തിമമായത്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് തുടങ്ങി 650 മണ്ഡലങ്ങൾ ഉൾപ്പെടുന്ന സഭയിൽ ഭൂരിപക്ഷം ലഭിക്കാൻ 326 സീറ്റുകൾ വേണം.
ലിബറൽ ഡെമോക്രാറ്റുകൾ, ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി (എസ്.എൻ.പി), എസ്.ഡി.എൽ.പി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാർട്ടി (ഡി.യു.പി), സിൻ ഫെയിൻ, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാർട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളാണ് ജനവിധി തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.