മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ താരതമ്യേന മികച്ച മഴ ലഭിച്ചെങ്കിലും തലസ്ഥാന നഗരിയിലും പരിസരങ്ങളിലും താപനിലയിൽ കുറവില്ല. റുസ്താഖ്, അൽ അവാബി, നഖ്ൽ എന്നിവിടങ്ങളിലാണ് നല്ല മഴ ലഭിച്ചത്. വാദികൾ നിറഞ്ഞുകവിഞ്ഞ മഴ ഞായറാഴ്ചയോടെ ശമിക്കുകയും ചെയ്തു. എന്നാൽ, അപ്രതീക്ഷിതമായി പെയ്ത മഴ രാജ്യത്തെ താപനിലയിൽ വലിയ മാറ്റമൊന്നുമുണ്ടാക്കിയില്ല. ശനി, ഞായർ ദിവസങ്ങളിൽ ചൂടിന് അൽപം ശമനമുണ്ടായിരുന്നെങ്കിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ താപനില കുത്തനെ കൂടിയിരിക്കുകയാണ്. മസ്കത്തിൽ 36 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഈർപ്പം 59 ശതമാനവും രേഖപ്പെടുത്തി. ചൂട് കൂടിയതോടെ ശീതളപാനീയങ്ങൾക്കും ജ്യൂസിനും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. മസ്കത്ത് മത്ര സൂഖിൽ തണുത്ത മോര്, ബത്തക്ക ജ്യൂസ്, ലൈം ജ്യൂസ് തുടങ്ങിയവക്ക് ഏറെ ആവശ്യക്കാരെത്തുന്നതായി വ്യാപാരികൾ പറയുന്നു.
ചൂട് വീണ്ടും ശക്തമായതോടെ മത്ര സൂഖിലെ ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന ‘ബാര്‍വാല’യിലെ ദൃശ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.