ദോഫാർ ഗവർണറേറ്റിൽ തൊഴിൽ മന്ത്രാലയം അധികൃതർ നടത്തിയ പരിശോധന

തൊഴിൽ നിയമ ലംഘനം; ദോഫാറിൽ പിടിയിലായത് 232 പേർ

മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽനിന്ന് പിടികൂടിയത് 232പേരെ.

ഗവർണറേറ്റിലെ തൊഴിൽ മന്ത്രാലയത്തിന്‍റെ ജനറൽ ഡയറക്ടറേറ്റ് ജൂലൈ ആദ്യ പകുതിയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയുംപേർ പിടിയിലാകുന്നത്.

29 ഡെലിവറി പ്രതിനിധികൾ, 70 ധൂപവർഗങ്ങളും കുന്തിരിക്കവും വിൽക്കുന്നവർ, ഒമ്പത് ഹോട്ടൽ റിസപ്ഷൻ ക്ലാർക്കുമാർ, 18 തെരുവ് കച്ചവടക്കാർ, കാർ വാടകയ്‌ക്കെടുക്കുന്ന 15 വ്യക്തികൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഒമാൻ വിഷൻ 2040ന്‍റെ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ഗവർണറേറ്റുകളിലും മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരും. അനധികൃത തൊഴിലാളികളെയും നിയമവിധേയമല്ലാത്ത വ്യാപാരം നടത്തുന്നവരെയും കണ്ടെത്താനുള്ള തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനകൾ വിവിധ പ്രദേശങ്ങളിൽ കർശനമായാണ് നടക്കുന്നത്.

Tags:    
News Summary - Violation of labor law; 232 people were arrested in Dhofar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.