ദോഹ: മത സൗഹാർദത്തിലും സമാധാനത്തിലും സാഹോദര്യത്തിലും ഏറെ പാരമ്പര്യമുള്ള മലപ്പുറം ജില്ലയെ ഇല്ലാക്കഥകളിലൂടെ കുറ്റകൃത്യങ്ങളുടെ ഹബ്ബാക്കി മാറ്റാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതിനെതിരെ നടപടികളുണ്ടാവണമെന്ന് പ്രവാസി വെൽഫെയർ മലപ്പുറം ജില്ല നേതൃസംഗമം ആവശ്യപ്പെട്ടു.
മലപ്പുറം ജില്ല-മണ്ഡലം ഭാരവാഹികളെ സംഘടിപ്പിച്ച് ‘ഓണക്കൂട്ട് 2024’ എന്ന പേരിൽ നടത്തിയ നേതൃസംഗമം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു.
ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൃത്യമായ സ്വതന്ത്ര അന്വേഷണങ്ങളുണ്ടാവണമെന്നും ആരോപണവിധേയരുടെ ഉദ്യോഗകാലത്ത് രേഖപ്പെടുത്തപ്പെട്ട കുറ്റകൃത്യങ്ങളുടെയും കസ്റ്റഡി മരണങ്ങളുടേയുമുൾപ്പെടെയുള്ള പുനരന്വേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും സംഗമത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു.
പ്രവാസി വെൽഫെയർ ജില്ല പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദലി, സംസ്ഥാന കമ്മിറ്റിയംഗം അന്‍വര്‍ വാണിയമ്പലം, വെൽഫെയർ പാർട്ടി മലപ്പുറം ജില്ല ഇലക്ഷൻ കൺവീനർ സി.സി. ജഅ്ഫർ., പ്രവാസി വെൽഫെയർ ജില്ല സെക്രട്ടറി സഹല എന്നിവര്‍ സംസാരിച്ചു.
ഖത്തറിലെ പ്രവാസം അവസാനിപ്പിക്കുന്ന ജനറൽ സെക്രട്ടറന്വി.കെ. ഷമീറിന് യാത്രയയപ്പ് നല്കി. ഫഹദ് മലപ്പുറത്തെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. റഫീഖ്, ശഫീഖ് എന്നിവർ ചേർന്ന് ഓണപ്പാട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.