ദോഹ: മേഖലയിലെ മുൻനിര റീട്ടെയിൽ വ്യാപാരശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഹാഫ് പേ ബാക്ക്’ പ്രമോഷൻ കാമ്പയിൻ ജൂൺ 25 മുതൽ ജൂലൈ ആറുവരെ നടക്കും. പ്രമോഷനൽ കാലയളവിൽ 100 റിയാലിൽ കൂടുതൽ പർച്ചേസ് ചെയ്യുന്നവർക്ക് 50 റിയാലിന്റെ സൗജന്യ ഷോപ്പിങ് വൗച്ചർ ലഭിക്കും. വസ്ത്രങ്ങൾ, പാദരക്ഷകൾ, ബാഗുകൾ, പഴങ്ങൾ, പച്ചക്കറികൾ, വീട്ടുപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, സ്പോർട്സ് ഉൽപന്നങ്ങൾ, സ്റ്റേഷനറികൾ, കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ലാപ്ടോപ്, ടാബുകൾ, മൊബൈൽ ഫോണുകൾ, ഫ്രഷ് ഫുഡ്, പലചരക്ക് സാധനങ്ങൾ തുടങ്ങി വൈവിധ്യമായ ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് യാത്രാ അവശ്യവസ്തുക്കൾ, സമ്മാനങ്ങൾ, ചോക്ലേറ്റുകൾ, നട്ട്സ്, വസ്ത്രങ്ങൾ എന്നിവ മിതമായ നിരക്കിൽ വാങ്ങാനുള്ള അവസരമാണിത്. ലൂയിസ് ഫിലിപ്പ്, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട്, ലീ, റാംഗ്ലർ, ക്രോക്സ്, ഡോക് & മാർക്ക്, സ്കെച്ചേഴ്സ്, റീബോക്ക്, ആരോ, ഈറ്റൻ, കോർട്ടിജിയാനി, ഡി ബാക്കേഴ്സ്, ജോൺ ലൂയിസ്, കില്ലർ, സണെക്സ്, ട്വിൽസ്, ഒക്സംബർഗ്, സിൻ, ടോം തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡ് ഫാഷൻ വസ്ത്രങ്ങളും ഉയർന്ന നിലവാരമുള്ള വേനൽക്കാല ഫാഷൻ ശേഖരങ്ങളും ഒരുക്കിയിട്ടുണ്ട്. ‘ഹാഫ് പേ ബാക്ക്’ പ്രമോഷൻ കാമ്പയിൻ കൂടാതെ 10/15/20/30 പ്രമോഷൻ കാമ്പയിൻ തിങ്കളാഴ്ച ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഏഴുവരെ നിലനിൽക്കുന്ന കാമ്പയിൻ കാലയളവിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ടായിരത്തിലധികം ഉൽപന്നങ്ങൾ പത്ത് റിയാൽ, 15 റിയാൽ, 20 റിയാൽ, 30 റിയാൽ വില ശേൃണിയിൽ ഉൾപ്പെടുത്തി അവതരിപ്പിച്ചതാണ്. വിപണി വിലയുടെ താഴെയുള്ള ശേൃണിയിലാണ് കാമ്പയിൻ കാലയളവിൽ ഉൾപ്പെടുത്തുക എന്നതിനാൽ ഉപഭോക്താക്കൾക്ക് ആകർഷകമായ നിരക്കിൽ പർച്ചേസ് ചെയ്യാനുള്ള അവസരമാണ് കൈവരുന്നത്.
കൂടാതെ, ഉപഭോക്താക്കൾക്ക് ലുലു ഹൈപ്പർമാർക്കറ്റിലെ ഷോപ് ആൻഡ് വിൻ പ്രമോഷനിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. ഇതിൽ പത്തുലക്ഷം റിയാലിന്റെ കാഷ് പ്രൈസുകളും ലുലു വൗച്ചറുകളും പത്തുലക്ഷം ഹാപ്പിനസ് ലോയൽറ്റി പോയന്റുകളും നേടാൻ അവസരം ലഭിക്കുന്നു. ആഗസ്റ്റ് മൂന്ന് വരെ നടക്കുന്ന ഷോപ് & വിൻ മെഗാ ലക്കി ഡ്രോ കൂപ്പൺ 50 റിയാലിൽ കൂടുതൽ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കും. ഈ റാഫിൽ കൂപ്പണുകൾ സ്റ്റോറിലെ കസ്റ്റമർ സർവിസ് കൗണ്ടറിൽ നൽകുകയോ Luluhypermarket.com-ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. ഡി-റിങ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ആഗസ്റ്റ് അഞ്ചിന് ഗ്രാൻഡ് നറുക്കെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.