ഡോ. മുനാ അൽ മസ്ലമാനി
ദോഹ: രാജ്യത്തെ കോവിഡ് രോഗികൾക്ക് അടിയന്തര ഘട്ടങ്ങളിൽ പുതിയ മരുന്ന് നൽകിത്തുടങ്ങിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ കമ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. മുനാ അൽ മസ്ലമാനി അറിയിച്ചു.അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് പുതിയ മരുന്ന് നൽകുന്നത്. ഒരു ഡോസ് മാത്രമാണ് നൽകുന്നതെന്നും എച്ച്.എം.സി ട്വിറ്റർ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ഡോ. മുനാ അൽ മസ്ലമാനി വ്യക്തമാക്കി. പുതിയ മരുന്ന് ഉപയോഗിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങളാണുള്ളത്. രോഗിയുടെ ആരോഗ്യനില കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ മാത്രമാണ് പുതിയ മരുന്ന് കുത്തിവെക്കുക.
ശരീരത്തിൽ വൈറസിെൻറ പുനരുൽപാദനം തടയുകയാണ് ഈ ചികിത്സയിലൂടെ ലക്ഷ്യംവെക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ രോഗിക്ക് മരുന്ന് ആവശ്യമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് പുതിയ മരുന്ന് നൽകുന്നത്. കോവിഡ് കേസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിർണായക ചികിത്സ കേന്ദ്രങ്ങളിലൊന്നാണ് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ കമ്യൂണിക്കബിൾ ഡിസീസ് സെൻററെന്ന് അവർ പറഞ്ഞു. 65 കിടക്കകളുള്ള പ്രത്യേകം റൂമുകൾ കേന്ദ്രത്തിലുണ്ട്. അത്യാധുനിക സംവിധാനങ്ങളോടെയുള്ള കോവിഡ് പരിശോധന ലാബ്, വാക്സിനേഷൻ യൂനിറ്റ് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.