സൂഖ് വാഖിഫിലെ ഇന്ത്യൻ മാമ്പഴമേളയിൽനിന്ന്

പൊടിപൊടിച്ച മാങ്ങാക്കച്ചോടം

ദോഹ: സൂഖ് വാഖിഫിൽ വ്യാഴാഴ്ച ആരംഭിച്ച ഇന്ത്യൻ മാമ്പഴമേളയായ ‘ഇന്ത്യൻ ഹംബയിൽ’ തിരക്കോട് തിരക്ക്. രണ്ടു ദിവസത്തിലായി 20,000ത്തിലേറെ കിലോ മാമ്പഴമാണ് മേളയിൽ വിറ്റഴിഞ്ഞത്. അവധി ദിവസമായ വെള്ളിയാഴ്ച പതിനായിരത്തോളം സന്ദർശകർ ഒഴുകിയെത്തിയതോടെ വലിയ തിരക്കും അനുഭവപ്പെട്ടു. ആദ്യ ദിനമായ വ്യാഴാഴ്ച 8,500 കിലോയും, രണ്ടാം ദിനം 13,000 കിലോയും മാമ്പഴങ്ങളാണ് വിറ്റഴിഞ്ഞത്. ഇന്ത്യൻ എംബസിയുടെയും ഐ.ബി.പി.സിയുടെയും നേതൃത്വത്തിൽ നടക്കുന്ന മാമ്പഴ പ്രദർശന-വിൽപനമേള ജൂൺ എട്ടുവരെ നീളും. 60ലേറെ കമ്പനികളാണ് നൂറിലേറെ ഔട്ട്ലെറ്റുകളിലായി മാമ്പഴ ഉത്സവം ഒരുക്കുന്നത്. ദിവസവും നാല് മുതൽ ഒമ്പതു വരെയാണ് പ്രദർശനം. പ്രവാസികളായ മാമ്പഴ പ്രേമികൾക്ക് പുറമെ, സ്വദേശികളും വിവിധ രാജ്യക്കാരുടെയും ഒഴുക്കിനാണ് സൂഖ് സാക്ഷ്യം വഹിക്കുന്നത്.

Tags:    
News Summary - Indian Mango Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.