ദോഹ: മലയാളി അസോസിയേഷൻ ഓഫ് കോഴിക്കോട് (മാക്) നേതൃത്വത്തിൽ സംഘടിപ്പിച്ച ഖത്തർ ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശോജ്ജ്വല കൊടിയിറക്കം. സെപ്റ്റംബർ 19 മുതൽ 21 വരെ ബീറ്റാ കേംബ്രിജ് സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യ, ബംഗ്ലാദേശ്, കാനഡ, ഇന്തോനേഷ്യ, നൈജീരിയ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള 360ലേറെ താരങ്ങൾ മാറ്റുരച്ചു. ആൺകുട്ടികളും പെൺകുട്ടികളും പുരുഷ- വനിത വിഭാഗങ്ങളിലുമായി വീറുറ്റ പോരാട്ടങ്ങൾക്കാണ് വേദിയായത്.
അൽ അജ്ജാജ് ലിമിറ്റഡ് കമ്പനി മുഖ്യ പ്രായോജകരായ ടൂർണമെന്റ്, അത്ലൻ സ്പോർട്സ് ഇവന്റ്സ്, ബി.ക്യു.എ.ബി എന്നിവരുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്. അൽസമാൻ എക്സ്ചേഞ്ച് ഉൾപ്പെടെ സഹ സ്പോൺസർമാരായി. സിംഗ്ൾസ്, ഡബ്ൾസ് വിഭാഗങ്ങളിലായി പെൺകുട്ടികൾക്കും പുരുഷന്മാർക്കും വനിതകൾക്കുമായി 28 ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറി. മാക് ഖത്തർ പ്രസിഡന്റ് യാസിർ എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
ആൽകോ സി.ഇ.ഒ ഫൈസൽ കുന്നത്ത്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി ടി.കെ. മുഹമ്മദ് കുഞ്ഞി, ദീപക് ചുക്കാല, സഫീർ, അബ്ദുൽ റഹീം, അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.
മാക് സംഘാടക സമിതി അംഗങ്ങളായ വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് പി, സെക്രട്ടറി മജീദ് ആപറ്റ, നിസാർ, മുഹ്സിൻ, മുനീർ, അമീൻ സി, റസാഖ്, അംജദ്, ജസിം, ഹെൽമി, ഡോ. നസീം, മുഹമ്മദ് പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സമാപന ചടങ്ങ് ജനറൽ സെക്രട്ടറി ഇല്യാസ് കൊടിയത്തൂർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.