ദോഹ: യു.എൻ പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ അമീര്‍ സെക്രട്ടറി ജനറലുമായി ചര്‍ച്ച ചെയ്തു. ഗസ്സയിലെയും ഫലസ്തീന് മേഖലകളിലെയും ദുരിതങ്ങളും യുദ്ധക്കെടുതികളും അമീര്‍ ധരിപ്പിച്ചു. സമാധാനത്തിനായി ഖത്തര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഗുട്ടെറസിനെ പ്രശംസിച്ചു.
കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമായും അമീർ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, അമിരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, യു.എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ അൽയ അഹമദ് ബിൻത് സൈഫ് ആൽഥാനി ഉൾപ്പെടെയുള്ളവർ അമീറിനൊപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ യു.എൻ സമ്മേളനത്തിൽ സംസാരിച്ച അമീർ ബുധനാഴ്ചയോടെ ഖത്തറിൽ മടങ്ങിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.