ദോഹ: അൽ വക്റ ഹെൽത്ത് സെന്ററിലെ ചില ക്ലിനിക്കുകളും സേവനങ്ങളും അറ്റകുറ്റപ്പണികൾക്കായി മധ്യമേഖലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അറിയിച്ചു. വക്റ ആരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത രോഗികൾക്ക് നൽകുന്ന ചികിത്സയുടെ തുടർച്ച ഉറപ്പാക്കാനാണ് മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.
ആദ്യ ഘട്ടത്തിൽ ദന്ത സേവനങ്ങളും ആരോഗ്യ കാർഡ് രജിസ്ട്രേഷനുമാണ് മാറ്റുന്നത്. ജൂലൈ 18നും 28നും ഇടയിൽ ദന്തസേവനങ്ങൾ അൽ മഷാഫ്, എയർപോർട്ട് ഹെൽത്ത് സെന്ററിലാണ് ലഭ്യമാവുക. ഹെൽത്ത് കാർഡ് രജിസ്ട്രേഷൻ എയർപോർട്ട്, റൗദത്ത് അൽ ഖൈൽ, തുമാമ ഹെൽത്ത് സെന്ററുകളിലേക്കാണ് മാറ്റിയത്. രണ്ടാം ഘട്ടത്തിൽ ജൂലൈ 28 മുതൽ ആഗസ്റ്റ് ആറുവരെ ഒപ്ടോമെട്രി, ഒഫ്താൽമോളജി സേവനങ്ങൾ മഷാഫ്, എയർ പോർട്ട് ഹെൽത്ത് സെന്ററുകളിലേക്ക് മാറ്റും. മൂന്നാം ഘട്ടത്തിൽ ആഗസ്റ്റ് ആറുമുതൽ 15 വരെ ‘വെൽ ബേബി’ സേവനം മഷാഫിലേക്ക് മാറ്റും. മരുന്നും റേഡിയോളജി, പനോരമ സേവനങ്ങളും മഷാഫ്, എയർപോർട്ട്, റൗദത് അൽ ഖൈൽ, തുമാമ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകും. അൾട്രാസൗണ്ട് സേവനം നൽകാൻ സൗത്ത് അൽ വക്റ ആരോഗ്യ കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്തനാർബുദ, കുടൽ അർബുദ പരിശോധന റൗദത് അൽ ഖൈലിലാണ് സജ്ജമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.