ഗിരീഷ് ജെയിൻ, മൻസൂർ മൊയ്തീൻ എന്നിവർ രചിച്ച പുസ്തകം പ്രകാശനം ചെയ്യുന്നു

'ഡീകോഡിങ് കമ്യൂണിക്കേഷൻ' പുസ്തക പ്രകാശനം

ദോഹ: ഖത്തറിലെ ഇന്ത്യൻ എഴുത്തുകരായ ഗിരീഷ് ജെയ്നും മൻസൂർ മൊയ്തീനും ചേർന്ന് രചിച്ച 'ഡീകോഡിങ് കമ്യൂണിക്കേഷൻ' പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ചു. ആമസോണിന്‍റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടംപിടിച്ച പുസ്തകം എഴുത്തുകാരുടെ കൈയൊപ്പോടുകൂടി വായനക്കാർക്ക് ലഭ്യമാക്കിയാണ് വെസ്റ്റ്ബേയിലെ അലിഫ് ബുക് സ്റ്റോറിൽ ചടങ്ങ് നടന്നത്. ഫലപ്രദമായ ആശയവിനിമയത്തിന്‍റെ ഉള്ളറകളിലേക്ക് വായനക്കാർക്ക് വെളിച്ചംപകരുന്നതാവും പുസ്കതകമെന്ന് ഗിരീഷ് ജെയ്ൻ പറഞ്ഞു. ഐ.സി.സി പ്രസിഡന്‍റ് പി.എൻ. ബാബുരാജൻ, കേരള ബിസിനസ് ഫോറം പ്രസിഡന്‍റ് ഷാനവാസ് ബാവ, ഖത്തർ ഗ്യാസ് വെഞ്ച്വർ കൺട്രോളർ ജയശങ്കർ, സ്ഹൈൽ ഷിപ്പിങ് സി.ഇ.ഒ രാജീവ് പാൽ, കെ. തായലൻ എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Published the book 'Decoding Communication'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.