ലബനാനിൽനിന്നും സേവനത്തിന് ശേഷം ലഖ്വിയയുടെ രക്ഷാപ്രവർത്തകർ ഖത്തറിൽ മടങ്ങിയെത്തിയപ്പോൾ  

സേവനത്തിെൻറ മഹാമാതൃക തീർത്ത് ഖത്തർ രക്ഷാപ്രവർത്തകർ മടങ്ങിയെത്തി

ദോഹ: ലബനാനിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ബൈറൂത്തിലെത്തിയ ആഭ്യന്തര സുരക്ഷ സേന (ലഖ്വിയ)യുടെ ഇൻറർനാഷനൽ സർച് ആൻഡ് റെസ്ക്യൂ ടീം രക്ഷാപ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഖത്തറിൽ തിരിച്ചെത്തി.170ലധികം പേരുടെ മരണത്തിൽ കലാശിച്ച കൂറ്റൻ സ്ഫോടനങ്ങളെ തുടർന്ന് ലബനാൻ ഉദ്യോഗസ്ഥരെ സഹായിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശ പ്രകാരമാണ് ഇൻറർനാഷനൽ സർച് ആൻഡ് റെസ്ക്യൂ ടീം ലബനാനിലെത്തിയത്.

രാജ്യത്തി‍െൻറ എല്ലാ ഭാഗങ്ങളിലും നടുക്കമുണ്ടാക്കിയ സ്ഫോടനത്തി‍െൻറ പ്രകമ്പനം സൈപ്രസ് ദ്വീപ് വരെയെത്തിയെന്നാണ് റിപ്പോർട്ടുകൾ.ലബനീസ്, റഷ്യൻ, ജർമൻ സർച് ആൻഡ് റെസ്ക്യൂ സംഘങ്ങളുമായി ഏകോപിച്ചും സഹകരിച്ചുമാണ് ലഖ്വിയ സർച് ആൻഡ് റെസ്ക്യൂ ടീം പ്രവർത്തനം പൂർത്തിയാക്കിയത്.ഇൻറർനാഷനൽ സർച് ആൻഡ് റെസ്ക്യൂ ടീമിന് പുറമെ, രണ്ട് ഫീൽഡ് ആശുപത്രികളടക്കം അടിയന്തര മെഡിക്കൽ സഹായങ്ങളും അവശ്യസാധനങ്ങളടങ്ങുന്ന വിമാനങ്ങളും ഖത്തർ ലബനാനിലേക്കയച്ചിട്ടുണ്ട്. രണ്ട് ഫീൽഡ് ആശുപത്രിയും കഴിഞ്ഞയാഴ്ച പ്രവർത്തനം ആരംഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.

ഖത്തർ റെഡ്ക്രസൻറ്, ഖത്തർ ചാരിറ്റി എന്നിവയുടെ നേതൃത്വത്തിലും മറ്റും ലബനീസ് സഹോദരന്മാരുടെ ദുരിതമകറ്റാനും പുനരധിവാസത്തിനുമായി ധനസമാഹരണവും ഖത്തറിൽ നടന്നുവരുകയാണ്. ഖത്തർ ടി.വി നടത്തിയ ധനസമാഹരണ സംരംഭത്തിലേക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി 50 ദശലക്ഷം റിയാലാണ് സംഭാവന നൽകിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.