റിയാദ്: അഴിമതിയെ എല്ലാ രൂപങ്ങളിലും ശക്തമായി നേരിടുമെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റി.
സൗദി മന്ത്രിസഭ അംഗീകരിച്ച പുതിയ വ്യവസ്ഥ സാമ്പത്തികവും ഭരണപരവുമായ അഴിമതിയെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ചെറുക്കുന്നതിനുള്ള അധികാരം അതോറിറ്റിക്ക് നൽകുന്നുണ്ടെന്ന് മേധാവി മാസിൻ അൽ കഹ്മൂസ് പറഞ്ഞു. പൊതുപണം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ കഴിവുകളും നേട്ടങ്ങളും സംരക്ഷിക്കുന്നതിനും ഇത് സഹായിക്കും.
നിയമ നിർവഹണ ഏജൻസികൾക്കായി നിയമനിർമാണ സംവിധാനം വികസിപ്പിക്കുന്നതിൽ സൗദി ഭരണകൂടത്തിന്റെ തുടർച്ചയായ പിന്തുണയുടെ മൂർത്തീഭാവമാണിതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിയമപരവും വ്യവസ്ഥാപിതവുമായ നിബന്ധനകൾക്ക് അനുസൃതമായി പ്രോസിക്യൂട്ട് ചെയ്യുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതാണിത്. അഴിമതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനും ഫണ്ടുകൾ പൊതു ഖജനാവിലേക്ക് തിരിച്ചുപിടിക്കുന്നുവെന്നും ഉറപ്പാക്കാനും സഹായിക്കുന്നതാണ്.
പുതിയ വ്യവസ്ഥ അതോറിറ്റിയുടെ സമ്പൂർണ സ്വാതന്ത്ര്യം ഉറപ്പിക്കുന്നു.
അഴിമതിക്കെതിരെ പോരാടുന്നതിൽ പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ രാജ്യത്തിന്റെ സ്ഥാനം ഇത് സ്ഥിരീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.