മജ്ലിസുത്തൗഹീദ് സേവന കേന്ദ്രം റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹ വിരുന്നിൽ മജ്ലിസ് ജനറൽ സെക്രട്ടറി ഡോ. ഖാസിമുൽ ഖാസിമി സംസാരിക്കുന്നു
റിയാദ്: രാജ്യത്ത് മതങ്ങൾക്കിടയിൽ സൗഹൃദവും മാനവ ഐക്യവും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണെന്നും മതഗ്രന്ഥങ്ങളെ ആവർത്തിച്ച് വായനയും പുനർവായനയും ആ സന്ദേശങ്ങൾ പ്രചരിപ്പിക്കലുമാണ് അതിന് പരിഹാരമെന്നും പണ്ഡിതനും മതസൗഹൃദ സന്ദേശ പ്രചാരകനും മജ്ലിസ് ജനറൽ സെക്രട്ടിയുമായ ഡോ. ഖാസിമുൽ ഖാസിമി അഭിപ്രായപ്പെട്ടു. മജ്ലിസ് സന്ദേശപ്രചാരണത്തിനായി റിയാദിലെത്തിയ അദ്ദേഹം റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച സ്നേഹവിരുന്നിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
ബത്ഹയിലെ സഫാമക്ക ഓഡിറ്റോറിയത്തിൽ കേരളത്തിൽ മയക്കുമരുന്ന് ലഹരിവ്യാപനം ആശങ്കയുളവാക്കുന്നതാണെന്നും ശക്തമായ പ്രതിരോധം ആവശ്യമാണെന്നും ഇതര മതസ്ഥരുമായുള്ള ബന്ധങ്ങളും സമുദായങ്ങൾ തമ്മിലുള്ള യോജിപ്പും ദൃഢപ്പെടുത്തൽ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മജ്ലിസുത്തൗഹീദ് സേവനകേന്ദ്രം കഴിഞ്ഞ 13 വർഷമായി നടത്തുന്ന കുടുംബ തർക്കപരിഹാരവേദി പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ്.
ലഹരി നിവാരണ പദ്ധതികളും അത്താണിയില്ലാത്തവർക്ക് അഭയം, സെൻറർ ഫോർ മോഡൽ മാര്യേജ് തുടങ്ങിയ സേവനസംരഭങ്ങളും ഇസ്ലാമിക് ആൻഡ് ആർട്സ് കോളജ്, ഇസ്ലാമിക് അക്കാദമി, വയോജന പഠനകേന്ദ്രം തുടങ്ങിയ വിദ്യാഭ്യാസ സംരംഭങ്ങളമാണ് മജ്ലിസ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബഷീർ ഫൈസി അധ്യക്ഷത വഹിച്ചു. അബൂബക്കർ ഫൈസി, നിസാർ വെള്ളിപറമ്പ്, ഹക്കിം വല്ലപ്പുഴ, അസീസ് മുണ്ടുമുഴി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.