ജിദ്ദ ബേപ്പൂർ മണ്ഡലം കെ.എം.സി.സി ഹജ്ജ് വളന്റിയർ

സംഗമം അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്യുന്നു

ബേപ്പൂർ മണ്ഡലം കെ.എം.സി.സി കമ്മിറ്റി ഹജ്ജ് വളന്‍റിയർമാരെ ആദരിച്ചു

ജിദ്ദ: ഈ വർഷത്തെ ഹജ്ജിനിടെ മിനയിലും ജിദ്ദ വിമാനത്താവളത്തിലും സേവനം ചെയ്ത ബേപ്പൂർ മണ്ഡലത്തിലെ ഹജ്ജ് വളന്‍റിയർമാർക്ക് ആദരവും പ്രവർത്തക കൺവൻഷനും സംഘടിപ്പിച്ചു. സൗദി നാഷനൽ കെ.എം.സി.സി ട്രഷററും ഹജ്ജ് സെൽ ചെയർമാനുമായ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്ടിങ് പ്രസിഡന്‍റ് കെ.ഷംജാദ്‌ അധ്യക്ഷത വഹിച്ചു. സംഗമത്തിൽ വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരോടും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരോടുമുള്ള ആദരസൂചകമായി അനുശോചന പ്രമേയം മണ്ഡലം കമ്മിറ്റി ചെയർമാൻ റസാക്ക് ചേലക്കോട് അവതരിപ്പിച്ചു.

ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ട്രഷറർ വി.പി.അബ്ദുറഹ്മാൻ, ഹജ്ജ് സെൽ ക്യാപ്റ്റൻ ടി.പി.സിറാജ്, കോഴിക്കോട് ജില്ലാ കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് ടി.കെ.അബ്ദുൽ റഹമാൻ, ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ, കോഴിക്കോട് ജില്ല ഹജ്ജ് സെൽ കോർഡിനേറ്റർ ഷബീർ അലി, ജില്ലാ ഭാരവാഹികളായ സൈതലവി (കുട്ടിമോൻ), നൗഫൽ റഹേലി, സാലിഹ് പൊയിൽതൊടി, വനിതാ വിങ് സെക്രട്ടറി നസീഹ അൻവർ, ഹാജറ ബഷീർ, കോയമോൻ ഒളവണ്ണ, ബഷീർ കീഴില്ലത്ത്, മാമു നിസാർ, സി.കെ.യൂനുസ് അലി, നിസാർ നല്ലളം, ഇസ്മായിൽ ബേപ്പൂർ തുടങ്ങിയവർ ആശംസകൾ നേർന്നു. ആബിദ് കല്ലമ്പാറ, സമീർ കൊളത്തറ, അയൂബ് കടലുണ്ടി, ഫിറോസ് കോടമ്പുഴ, നൗഷാദ് പറമ്പൻ, സുൽഫിക്കർ ചാലിയം, അർഷദ് വെള്ളോടത്തിൽ, റഷീദ് പെരുമുഖം എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ഫൈസൽ മണലൊടി സ്വാഗതവും ട്രഷറർ ഹംസ കുന്നത്ത് നന്ദിയും പറഞ്ഞു. വി.പി. ഫാസിൽ ഖിറാഅത്ത് നടത്തി.

Tags:    
News Summary - Beypur constituency KMCC committee honored Hajj volunteers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.